
ക്രിസ്തു സ്ഥാപിച്ച സഭയെ സ്നേഹിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്യുക വഴി സുവിശേഷ പ്രഘോഷണതിൽ പങ്കാളികളാവുകയാണ് ഓരോരുത്തരും. ക്രിസ്തുവിന് വേണ്ടി ജീവിക്കുക ക്രിസ്തുവായി മാറുക എന്ന് ലക്ഷ്യത്തിലാണ് ഓരോരുത്തരും സഞ്ചരിക്കേണ്ടത്.
ഇടവകയെ സ്നേഹിക്കാതെ, ഇടവകയിൽ ശുശ്രൂഷ ചെയ്യാതെ മറ്റു ശുശ്രൂഷകളിൽ പങ്കെടുക്കുന്നത് ദൈവസന്നിധിയിൽ നീതീകരണമില്ല. ഇടവകയോട് സ്നേഹം വേണമെന്നുള്ള കാര്യത്തിൽ വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ , ജീവിത സാക്ഷ്യങ്ങളിൽ ദർശിക്കുന്നുണ്ട്. ഏത് പ്രേഷിത പ്രവർത്തനത്തിനും വിശുദ്ധ പൗലോസ് യാത്ര പുറപ്പെടുമ്പോൾ തൻറെ സഭയായ അന്ത്യോക്യൻ സഭയിൽ നിന്നും തുടങ്ങുകയും ശുശ്രൂഷയ്ക്ക് ശേഷം അന്ത്യോക്യൻ സഭയിൽ വന്ന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നത് ബൈബിളിൽ നാം കാണുന്നുണ്ട്
എട്ടാമത് എസ്ര മീറ്റിൽ 465 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുത്തത്. ലോകമെങ്ങും അറിയപ്പെടുന്ന വചന ശുശ്രൂഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എസ്രാ മീറ്റ് ധ്യാനം നയിക്കുവാൻ എത്തിയതിന്റെ പിന്നിൽ ക്നാ ഫയർ മിനിസ്ട്രിയുടെ ശക്തമായ മധ്യസ്ഥ പ്രാർത്ഥനയാണ്. ഫാ. ജോസ് തേക്ക് നിൽക്കുന്നതിൽ സ്പിരിച്ചൽ ഡയറക്ടർ ആയ ക്നാ ഫയർ മിനിസ്ട്രിയുടെ പ്രധാന ശുശ്രൂഷകർ ഡെന്നിസ് ജോസഫ്, മാത്യു തോമസ്, ബിജോയ് മുണ്ടുപാലം, മിലി രഞ്ജി, ഷൈനി ഫ്രാൻസിസ് എന്നിവരാണ്.
തികഞ്ഞ അച്ചടക്കം കൃത്യമായ ഓർഗനൈസേഷൻ, ശക്തമായ പ്രാർത്ഥന എന്നിവയെല്ലാം എസ്ര മീറ്റിന്റെ പ്രത്യേകതയായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിൽ സന്തോഷവും ആനന്ദവും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യവും പ്രദാനം ചെയ്ത എസ്ര മീറ്റിന് ടീം അംഗങ്ങൾ എല്ലാ മഹത്വവും ക്രിസ്തുവിന് നൽകുന്നു.