കഴിഞ്ഞ ലക്കം തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ച വിവാഹ വസ്ത്രം മാന്യതയും പവിത്രതയും എന്ന എഡിറ്റോറിയൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഏകദേശം അറുപതിനായിരത്തിലധികം ആളുകളാണ് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും വായിച്ചത്. കൂടാതെ മറ്റു പേജുകൾ നിന്നും ഇടവകയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വായിച്ചവർ വേറെയുമുണ്ട്. വൈവാഹിക പംക്തി എല്ലാ ലക്കത്തിലും ഏകദേശം മുപ്പതിനായിരം ആളുകളാണ് വായിക്കുന്നത്.
വിവാഹ വസ്ത്രധാരണത്തെ പറ്റി വ്യക്തമായ നിലപാട് എഡിറ്റോറിൽ വഴി രേഖപ്പെടുത്തിയപ്പോൾ വളരെ നേരത്തേ തന്നെ ഇത്തരം കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നു. അനേകം വ്യക്തികളാണ് എഡിറ്റോറിയൽ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്. സമൂഹം എത്ര അധികം പ്രാധാന്യത്തോടെയാണ് വിവാഹ വസ്ത്രധാരണത്തെ പറ്റി ചിന്തിക്കുന്നത് എന്നത് എഡിറ്റോറിൽ വഴി മനസ്സിലാകുവാൻ സാധിച്ചു. ദേവാലയത്തിൽ വരുന്നത് ഫാഷൻ ഷോയ്ക്ക് അല്ല പകരം ദൈവസന്നിധിയിൽ പ്രാർത്ഥനകൾ, യാചനകൾ അർപ്പിക്കാനാണ് എത്തേണ്ടത് എന്ന ബോധ്യം ഉടലെടുക്കുവാൻ എഡിറ്റോറിയൽ സഹായിച്ചു എന്നും സാക്ഷ്യപ്പെടുത്തി.
വൈവാഹിക പംക്തി ജീവിതപങ്കാളിയെ കണ്ടെത്തുവാൻ വളരെയധികം ഉപകാരപ്പെടുന്നു. യുകെയിൽ ഉള്ളവരുടെ മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. സമീപഭാവിയിൽ അമേരിക്കൻ ക്നാനായ കാത്തലിക് മിഷനോട് ചേർന്നുനിന്ന് അമേരിക്കയിൽ നിന്നും ഉള്ള വൈവാഹിക പരസ്യങ്ങളും പ്രസിദ്ധീകരിക്കുവാൻ പദ്ധതിടുന്നു.



