Skip to content

ഫലം നൽകേണ്ട സമയം

അനുതാപത്തിന്റെ പ്രതീകമായ ചാരം കൊണ്ട് രക്ഷയുടെ അടയാളമായ കുരിശു വരച്ചുകൊണ്ട് 50 നോയമ്പിന്റെ ചൈതന്യത്തിലേക്ക് നമ്മൾ ഓരോരുത്തരും പ്രവേശിച്ചിരിക്കുകയാണല്ലോ. ഈ 50 നോമ്പ് നമ്മുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകട്ടെ എന്ന് ആശംസിക്കുന്നു. വിഭൂതിയുടെ തിരുകർമ്മത്തിൽ ആലപിക്കുന്ന ‘മനുഷ്യ നീ മണ്ണാകുന്നു’ എന്ന ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഫലം തരാത്ത വൃക്ഷത്തെപ്പറ്റി വിശുദ്ധ ലൂക്കായുടെ സുവിശേഷം 13ആം അധ്യായത്തിൽ 6 മുതൽ 9 വരെയുള്ള സുവിശേഷഭാഗത്തെ ആസ്പദമാക്കി ഈ നോമ്പുകാലത്തിന്റെ സന്ദേശം നൽകുന്നത് ഉചിതമാണെന്ന് കരുതുന്നു.

മേൽപ്പറഞ്ഞ സുവിശേഷത്തിൽ തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടുപിടിപ്പിച്ച അത്തിവൃക്ഷത്തിൽ ഫലം ഉണ്ടോ എന്ന് നോക്കാൻ വരുന്ന യജമാനനെ കാണാം. എത്ര വളം ഇട്ടിട്ടും ഫലം നൽകാത്ത അത്തിവൃക്ഷത്തെ വെട്ടി കളഞ്ഞേക്കാൻ യജമാനൻ കൃഷിക്കാരനോട് കൽപ്പിക്കുന്നു. എന്നാൽ, കൃഷിക്കാരൻ ആകട്ടെ, ഒരു വർഷം കൂടി അതിൻറെ ചുവട് കിളച്ച് വളം ഇടാം എന്നിട്ടും അത് ഫലം നൽകുന്നില്ലെങ്കിൽ അത് വെട്ടി കളയാമെന്ന് യജമാനനോട് പറയുന്നു. ഒന്നാമതായി, നമ്മൾ ധ്യാനിക്കേണ്ടത് ആ യജമാനനെ പറ്റിയാണ്. മുന്തിരിത്തോട്ടം ക്രമീകരിച്ച് കൃഷി ചെയ്യുന്നിടത്ത് അതിൻറെ അതിരുകളിൽ അത്തി വൃക്ഷം നട്ടുപിടിപ്പിക്കാറുണ്ട്. ഇവിടെയും ഒത്തിരി പ്രതീക്ഷയോടെ മറ്റെവിടെയോ മുളച്ച അത്തിവൃക്ഷത്തെ യജമാനൻ തൻറെ മുന്തിരിത്തോട്ടത്തിൽ നട്ട് പിടിപ്പിക്കുന്നു. ആവശ്യമായ എല്ലാ പരിചരണങ്ങളും നൽകിയിട്ടും അത് ഫലം നൽകുന്നില്ല. രണ്ടാമതായിട്ട്, നാം ധ്യാനിക്കേണ്ടത് കൃഷിക്കാരനെ പറ്റിയാണ്. വെട്ടിക്കളയാൻ പറഞ്ഞിട്ടും അത്തിവൃക്ഷത്തെ അനുകൂലിച്ച് സംസാരിച്ചുകൊണ്ട് കൃഷിക്കാരൻ വീണ്ടും ഒരു അവസരം കൂടി അതിന് നൽകുന്നു. അതിയായ സന്തോഷത്തോടും പ്രതീക്ഷയോടും കൂടി നട്ടു പിടിപ്പിച്ച യജമാനനേക്കാൾ സ്നേഹം അത്തിവൃക്ഷത്തോട് കൃഷിക്കാരൻ കാണിക്കേണ്ട കാര്യമില്ല. എന്നിട്ടും അയാൾ അത്തിവൃക്ഷത്തിനു വേണ്ടി വാദിക്കുന്നു.

സ്നേഹമുള്ളവരെ, ആവശ്യത്തിന് കൂടുതൽ വെള്ളവും വളവും അതിലുപരി പരിചരണവും സ്വീകരിച്ച് വളർന്നുവന്ന അത്തിവൃക്ഷം ഫലം നൽകാൻ ബാധ്യസ്ഥനാണ്. എന്നിട്ടും, യജമാനൻ പ്രതീക്ഷിക്കുന്ന ഫലം നൽകാൻ അതിന് സാധിക്കുന്നില്ല. ദൈവത്തിൻറെ പരിപാലനയാൽ, ആവശ്യമായതെല്ലാം സ്വീകരിച്ച് വളർന്നുവന്നവരാണ് നമ്മൾ ഓരോരുത്തരും. അതുപോലെതന്നെ ദൈവത്തിൻറെ സംരക്ഷണയാലും പരിപാലനത്താലും വിശ്വാസത്തിലും പാരമ്പര്യത്തിലും വളർന്നു വന്നതാണ് നമ്മുടെ വിശ്വാസസമൂഹവും. എന്നിട്ടും ദൈവം ആഗ്രഹിക്കുന്ന ഫലം നൽകാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു വൃക്ഷത്തിന് ആവശ്യമായ വെള്ളവും വളവും സ്വീകരിച്ച് അതിനെ വളർത്തുന്നതിന് സുപ്രധാനമായ പങ്ക് ആ വൃക്ഷത്തിൻറെ വേരുകൾക്കും തായിത്തടിക്കും ഉണ്ട്. ഇതിനെ ഒരു കുടുംബത്തോട് താരതമ്യപ്പെടുത്തിയാൽ, മാതാപിതാക്കന്മാർ ആകുന്ന വേരുകളും തായിത്തടിയും ദൈവത്തിൽ നിന്ന് ആവശ്യമായ കൃപകളും അനുഗ്രഹങ്ങളും സ്വീകരിച്ച് ശാഖകൾ ആകുന്ന വരും തലമുറയിൽ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സുകൃതത്തിന്റെയും ഫലങ്ങൾ വിരിയിക്കാൻ സുപ്രധാനമായ പങ്ക് വഹിക്കേണ്ടവരാണ്. നമ്മുടെ വ്യക്തിജീവിതങ്ങളും ഇപ്രകാരം ദൈവത്തിൻറെ കൃപയാലും അനുഗ്രഹത്താലും വളരേണ്ടതും ഫലം പ്രാപിക്കേണ്ടതുമാണ്. എന്നാൽ വ്യക്തിപരമായും കുടുംബപരമായും സമൂഹപരമായും ഫലം നൽകാൻ സാധിക്കുന്നുണ്ടോ എന്ന് ഈ നോമ്പുകാലത്ത് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ചിലപ്പോഴെങ്കിലും നമ്മുടെ വളർച്ചയും തീരുമാനങ്ങളും മറ്റുള്ളവരെ ആശ്രയിച്ച് പോകാറുണ്ട്. ദൈവം നമുക്ക് നൽകുന്ന സാധ്യതകളെ നന്ദിയോടെ ഓർത്തുകൊണ്ട് അതിനെ പ്രയോജനപ്പെടുത്തി ആത്മീയമായും ഭൗതികമായും വളരാൻ ആയിട്ട് പരിശ്രമിക്കേണ്ടതിന് പകരം മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ കാണിചും നമുക്ക് നൽകപ്പെടാത്ത കാര്യങ്ങളെപ്പറ്റി ദൈവത്തോട് പരിഭവപ്പെട്ടും നാം ജീവിക്കാറുണ്ട്. നമുക്ക് കുറവുകളും പോരായ്മകളും ഉണ്ടായിരിക്കെ അതിനെ അംഗീകരിച്ചുകൊണ്ട് തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന് പകരം മറ്റുള്ളവരുടെ കുറവുകളെയും പോരായ്മകളെയും വീഴ്ചകളെയും സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട്, ചൂണ്ടിക്കാണിച്ചുകൊണ്ട്, വിമർശിച്ചുകൊണ്ട് നാം ജീവിക്കാറുണ്ട്. മറ്റുള്ളവരെ തിരുത്തുമ്പോഴും സ്വയം തിരുത്തുവാനും ആത്മീയമായി വളരുവാനും ദൈവം ആഗ്രഹിക്കുന്നത് പോലെ ഫലം നൽകാനും ഈ നോമ്പുകാലം നമുക്ക് സഹായകമാകണം.

സ്നേഹമുള്ളവരെ, അനുതപിച്ച് ആത്മീയമായ അഭിവൃദ്ധി പ്രാപിച്ച് ദൈവം ആഗ്രഹിക്കുന്ന, സുവിശേഷം ആഗ്രഹിക്കുന്ന ഫലം നൽകാൻ ഈ നോമ്പുകാലം നമ്മളോട് ആഹ്വാനം ചെയ്യുന്നു. അത്തിവൃക്ഷത്തിന് ലഭിച്ചതുപോലെ വീണ്ടും ഒരു അവസരം കൂടി ദൈവം നമുക്ക് നൽകിയിരിക്കുന്നു. നമ്മൾ ഫലം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവവചനം അനുസരിച്ച് വളരേണ്ടതും ആത്മീയമായ വിശ്വാസത്തിൻറെ ഫലം നൽകേണ്ടവരുമായ നമുക്ക് അതിനു സാധിച്ചില്ലെങ്കിൽ, നാം സ്വന്തമാക്കുന്ന, നേടിയെടുക്കുന്ന മറ്റു കാര്യങ്ങൾ എല്ലാം അതിൽ തന്നെ വ്യർത്ഥമാണ്. എത്ര വളർന്നാലും കരുത്ത് നേടിയാലും പടർന്നു പന്തലിച്ചാലും ദൈവം ആഗ്രഹിക്കുന്ന ഫലം നൽകാൻ സാധിച്ചില്ലെങ്കിൽ നാളെ നമ്മളും വെട്ടി മാറ്റി കളയപ്പെടും. കുറച്ചുകൂടി സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, നന്മ ചെയ്യാൻ, ഫലം ചൂടാൻ നമുക്ക് സാധിക്കട്ടെ.

Saint of the Week- Blessed Rani Maria

Blessed Rani Maria Vattalil (1954–1995) was an Indian Catholic Franciscan Clarist nun and social worker who was murdered

വൈറലായി തെക്കൻ ടൈംസ് എഡിറ്റോറിയൽ / വൈവാഹിക പംക്തി

കഴിഞ്ഞ ലക്കം തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ച വിവാഹ വസ്ത്രം മാന്യതയും പവിത്രതയും എന്ന എഡിറ്റോറിയൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ലിജിയൻ ഓഫ് മേരി കെറ്ററിംഗ്‌ ലൂർദ് തീർത്ഥാടനം

ലിജിയൻ ഓഫ് മേരി Kettering റോസ മിസ്റ്റിക പ്രസീദിയം ലൂർദ് തീർത്ഥാടനം നടത്തുന്നു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്ദിലേക്ക് 2026 മെയ് മാസം ഒന്ന്