നമ്മുക്കെല്ലാം പരിചിതമായ ഒരു ദേവാലയ ഉപകരണമാണ് ധൂപക്കുറ്റി. അപ്പോസ്തോലിക സഭകളുടെ എല്ലാ ശുശ്രൂഷകളിലും ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ധൂപം. കർത്താവിന്റെ ആലയത്തിലെ ധൂപാർപ്പണം വിശുദ്ധ ഗ്രന്ഥത്തിൽ അനേകം തവണ പ്രതിപാദിക്കുന്നു. ഇസ്രയേലിന്റെ പ്രധാനപുരോഹിതനായ അഹറോനോട് കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണം നടത്തുവാൻ ദൈവം കൽപ്പിക്കുന്നത് ലേവ്യ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. സ്നാപക യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് സഖറിയാ പുരോഹിതന് ലഭിക്കുന്നത് അദ്ദേഹം ദേവാലയത്തിൽ ധൂപം അർപ്പിക്കുന്ന സമയത്താണ്. ധൂപക്കുറ്റിയെ സഭയായും അതിൽ നിന്ന് ഉയരുന്ന ധൂപം സഭയുടെ ആരാധന സ്വർഗത്തിലേക്ക് ഉയരുന്നതായും അർത്ഥമാക്കുന്നു. ധൂപക്കുറ്റിയുടെ താഴത്തെ തട്ട് ഭൂമിയുടെയും മുകൾത്തട്ട് സ്വർഗ്ഗത്തിന്റെയും പ്രതീകമാണ്. മനുഷ്യന്റെ പാപങ്ങളെ സൂചിപ്പിക്കുന്ന കരിയെ പരിശുദ്ധാത്മാവാകുന്ന അഗ്നി ശുദ്ധീകരിച്ചു കനലുകളായി രൂപാന്തരപ്പെടുന്നു. ധൂപക്കുറ്റിയുടെ നാല് ചങ്ങലകളിൽ വശങ്ങളിൽ ഉള്ള 3 ചങ്ങലകൾ പിതാവിനേയും പുത്രനെയും പരിശുദ്ധാത്മാവിനെയും നടുവിൽ ഉള്ള ചങ്ങല പരിശുദ്ധ ത്രിത്വത്തിന്റെയും പ്രതീകമാണ്. അതോടൊപ്പം നാല് ചങ്ങലകൾ നാല് സുവിശേഷങ്ങളെയും സൂചിപ്പിക്കുന്നു. ചങ്ങലകളിൽ ഉള്ള പന്ത്രണ്ട് മണികൾ പന്ത്രണ്ട് അപ്പോസ്തോലന്മാരെ ഓർമിപ്പിക്കുന്നു. ഈ ചങ്ങലകളുടെ എഴുപത്തിരണ്ട് കണ്ണികൾ 72 സുവിശേഷ പ്രസംഗകരെ സൂചിപ്പിക്കുന്നു. ധൂപക്കുറ്റി പരിശുദ്ധ ദൈവമാതാവിനെയും അഗ്നിഅമ്മയുടെ ഉദരത്തിൽ വസിച്ച ദൈവത്തെയും സൂചിപ്പിക്കുന്നു. സുറിയാനി പാരമ്പര്യത്തിൽ പ്രധാനകാർമ്മികനെ നമ്മുടെ കർത്താവിനോടും മദ്ബഹയിൽ ധൂപം വീശുന്ന പ്രധാന ശുശ്രൂഷിയെ കർത്താവിനു വഴിയൊരുക്കിയ സ്നാപക യോഹന്നാനോടും ഉപമിക്കുന്നു.
ധൂപക്കുറ്റി ; സവിശേഷതകൾ
രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം
അതിരൂപതയ്ക്ക് നവ സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിൽ
1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂൺ
തെക്കൻ ടൈംസ് 35-ാ൦ ലക്കം
ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടുമായിട്ടുള്ള അഭിമുഖത്തിൽ വിവാഹ കുറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു,ഫാ. ജോഷി കൂട്ടുങ്കൽ എഴുതിയ സ്വർഗ്ഗാരോപണ തിരുനാൾ സന്ദേശം, സുവിശേഷ
The Assumption of Our Lady: A Sign of Hope for the People of God
By Fr Joshy Koottumkal “My soul magnifies the Lord, and my spirit rejoices in God my Saviour.” —



