വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’ ഭക്തിനിർഭരമായ പരിസമാപ്തി. ഒക്ടോബർ 19, ഞായറാഴ്ച, കാർഡിഫിലെ സെന്റ് ഇല്റ്റിഡ്സ് ചാപ്പലിൽ വച്ച് രാവിലെ 9:45 ന് ആരംഭിച്ച ആരാധനയ്ക്കും തുടര്‍ന്നുള്ള വി. കുര്‍ബാനയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ. ജിബിൻ പാറടിയിൽ മുഖ്യ കര്‍മ്മികനായിരുന്നു. വിശുദ്ധ കുർബാനയുടെ ഭാഗമായുള്ള സമർപ്പണ ഘട്ടത്തിൽ, ലീജൻ ഓഫ് മേരി അംഗങ്ങൾ കത്തിച്ച മെഴുകുതിരികളും കുട്ടികൾ ഒരുക്കിയ മാതാവിന്റെ ചിത്രങ്ങളും മിനി ഗ്രോട്ടോകളും ഭക്തിനിർഭരമായി സമർപ്പിച്ചു.
കുര്‍ബാനയ്ക്ക് ശേഷം ലീജൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാലയും, ശേഷം ലദീഞ്ഞും നടന്നു. മാതാവിനോടുള്ള സ്‌നേഹം പകർന്നെടുത്തുകൊണ്ടുള്ള മുതിർന്ന കുട്ടികളുടെ ജപമാല രാജ്ഞിയെക്കുറിച്ചുള്ള പ്രെസന്റേഷൻ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ആചരണങ്ങള്‍ അവസാനിച്ചതിനു ശേഷം എല്ലാ പങ്കെടുത്തവർക്കും നേർച്ചഭക്ഷണം ഒരുക്കിയിരുന്നു. ഭവനങ്ങളില്‍ നടന്ന പത്ത് ദിവസങ്ങളുടെ പ്രാര്‍ത്ഥനാനുഭവങ്ങളും, ജപമാല രാജ്ഞിയുടെ തിരുസ്നേഹത്തില്‍ ഒരുമിച്ചുള്ള ഈ സമാപനാചരണവും, വെയിൽസിലെ ക്നാനായ സമൂഹത്തിന് ആത്മീയ ശക്തിയും ഐക്യബോധവും പകരുന്ന ഒരു അനുഭവമായി.
നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത വിശ്വാസികളെ ഓർത്തു പ്രാർത്ഥനയിലേക്കു ക്ഷണിക്കുന്നു.
ഓർമ്മയുടെ ദിനങ്ങൾ – നവംബർ ഒന്നിന് സഭ “എല്ലാ വിശുദ്ധരുടെ തിരുനാൾ” ആചരിക്കുന്നു — സ്വർഗ്ഗത്തിലെല്ലാം ദൈവസാന്നിധ്യം അനുഭവിക്കുന്ന വിശുദ്ധരായവരെ ആദരിക്കുന്ന ദിനം. അതിനുശേഷം നവംബർ രണ്ടിന് “എല്ലാ മരിച്ചവരുടെ ദിനം” ആഘോഷിക്കുന്നു.
സഭയുടെ വിശ്വാസം – കത്തോലിക്കാ സഭ വിശ്വസിക്കുന്നത്, മരണം ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ദൈവസാന്നിധ്യത്തിലേക്കുള്ള മാറ്റമാണെന്നതാണ്. സ്വർഗ്ഗത്തിൽ ദൈവദർശനം അനുഭവിക്കുന്ന വിശുദ്ധർ, ശുദ്ധീകരണസ്ഥാനത്ത് ദൈവകൃപയെ കാത്തിരിക്കുന്ന ആത്മാക്കൾ, ഭൂമിയിൽ ദൈവവിശ്വാസത്തിൽ ജീവിക്കുന്നവർ — ഇവരൊക്കെയും Communion of Saints എന്ന ആത്മീയബന്ധത്തിൽ അകൃത്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, തിരുശുശ്രൂഷകൾ, കരുണാക്രിയകൾ ഇവ എല്ലാം അവർക്കു ആത്മശാന്തിയും ശുദ്ധിയും നേടിക്കൊടുക്കുമെന്ന് സഭ പഠിപ്പിക്കുന്നു.
സിമിത്തേരി സന്ദർശിച്ച് ആത്മാവിനായി പ്രാർത്ഥിക്കുക.,തിരുശുശ്രൂഷകളിൽ (Holy Mass) മരിച്ചവരുടെ പേരിൽ യാഗം അർപ്പിക്കുക,സൽക്രിയകൾ ചെയ്യുക — ദരിദ്രർക്കു സഹായം നൽകൽ, രോഗികളെ സന്ദർശിക്കൽ, ഒറ്റപ്പെട്ടവരെ ആശ്വസിപ്പിക്കൽ മുതലായവ. ഇവയെല്ലാം മരിച്ചവർക്കുള്ള പ്രാർത്ഥനയിലുപരി, നമ്മുടെ ഹൃദയത്തെയും വിശ്വാസത്തെയും ദൈവസാന്നിധ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
ജീവിതത്തെ മനസ്സിലാക്കുന്ന ഒരു ക്ഷണം
മരണത്തെ കത്തോലിക്കാ വിശ്വാസം ഭയത്തിന്റെ പ്രതീകമാക്കി കാണുന്നില്ല. അത് ദൈവത്തിലേക്കുള്ള യാത്രയുടെ സ്വാഭാവികഘട്ടമാണ്. നവംബർ മാസത്തിലെ ഈ ഓർമ്മകൾ നമ്മെ പ്രേരിപ്പിക്കുന്നത് — ജീവിതം താൽക്കാലികമാണെന്ന ബോധ്യത്തിൽ, ദൈവകൃപയോടെ, സ്നേഹത്തിലും പ്രത്യാശയിലും നിറഞ്ഞു ജീവിക്കാനാണ്.
ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള വെള്ളിയാഴ്ചയാണ്. അതായത് ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ചയാണ്. എങ്കിലും, ഈ നവംബർ മാസത്തിൻ്റെ ആദ്യത്തിൽ സകല വിശുദ്ധരേയും ഓർക്കുന്നതോടൊപ്പം മരിച്ചവരെയും ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ സഭയിലെ മൃതസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.
മൃതസംസ്കാരം സഭയിൽ: സഭാപരമായ മൃതസംസ്കാര ശുശ്രൂഷയിലൂടെ ക്രിസ്തീയ വിശ്വാസത്തിൻ്റെ പല മാനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. മരിച്ചവർക്ക് വേണ്ടിയുള്ള ആധ്യാത്മിക സഹായം നൽകുക, ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുക, സംസ്കരിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമായി സംരക്ഷിക്കുക, പുനരുദ്ധാനത്തിനുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാനപ്പെട്ടവ. മതസംസ്കാരത്തിൽ സഭ മരിച്ചവരുടെ ശരീരങ്ങളെ ബഹുമാനിക്കുന്നു എന്നതും ഇതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. സത്യത്തിൽ ക്രൈസ്തവമൃത സംസ്കാരം സഭയുടെ ഒരു ആരാധന ആഘോഷമാണ്.
(CCC 1684).
നമ്മുടെ പാരമ്പര്യത്തിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷവും പല അവസരങ്ങളിൽ ആയി മരിച്ചവർക്ക് വേണ്ടി നാം പ്രാർത്ഥിക്കുന്നു. അതിൽ പ്രധാനപ്പെട്ട അവസരങ്ങൾ ചുവടെ ചേർക്കുന്നു.
1) നാളോത്തു പ്രാർത്ഥന
മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം മരണമടഞ്ഞ വ്യക്തിയുടെ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ദേവാലയത്തിൽ വച്ച് പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് നാളോത്തു പ്രാർത്ഥന. നമ്മുടെ കർത്താവ് ജായ്റോസിന്റെ മകളെ ഉയർപ്പിച്ച സംഭവം ഈ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നു. മരിച്ചവർ കർത്താവിൻ്റെ കൃപയാൽ ഉയർപ്പിക്കപ്പെടുമെന്ന വിശ്വാസവും പ്രതീക്ഷയും ഇവിടെ ഏറ്റു പറയുന്നു. ഈ പ്രാർത്ഥനയ്ക്ക് ശേഷം മൃതിയടഞ്ഞ വ്യക്തിയുടെ മക്കൾ പരസ്പരം ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി തഴുകൽ നടത്തിയിരുന്നു. ഈ തഴുകൽ ക്നാനായ സമുദായത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. അതുപോലെതന്നെ പ്രാർത്ഥനയ്ക്ക് ശേഷം പുരോഹിതൻറെ ഊറാലയിൽ ഉള്ള കുരിശ് വിശ്വാസികൾ ചുംബിക്കുകയും ചെയ്യുന്നു. അതിനുശേഷം ആണ് ദേവാലയത്തിൽ നിന്നും പോയിരുന്നത്. കൂടാതെ, മരിച്ചത് വിവാഹിതയാണെങ്കിൽ, ആ വ്യക്തി ധരിച്ചിരുന്ന താലി ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. വിവാഹത്തിലൂടെ ആ ദേവാലയത്തിൽ വച്ച് ആരംഭിച്ച വിവാഹബന്ധം, അവസാനിച്ചതിന്റെയും, സ്വർഗീയമണവാളനായ മിശിഹായെ പ്രതീക്ഷിക്കുന്നതിന്റെയും പ്രതീകമായിട്ടാണ് താലി നിക്ഷേപിച്ചിരുന്നത്.
2) പുലയടിയന്തരം
‘പുല’ എന്ന വാക്കിൻറെ അർത്ഥം അശുദ്ധി എന്നാണ്. മരണം മൂലമുള്ള അശുദ്ധിയെ വിശദീകരിക്കുക എന്ന ഉദ്ദേശത്തോടെ ഈ കർമ്മം നടത്തുന്നു. ഇത് സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവ വിശ്വാസത്തിലെ സ്വാധീനം ഇവിടെ കാണുവാൻ സാധിക്കും. ഈ ഒരു കാഴ്ചപ്പാടിനെ ക്രൈസ്തവീകരിച്ചതായി നമുക്ക് ഇതിനെ കാണാം. മരണശേഷം 11 ദിവസങ്ങളുടെ ഉപവാസത്തിനുശേഷം ആണ് ഈ കർമ്മം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നാമത്തെ ദിവസമോ അഞ്ചാമത്തെ ദിവസമോ ഏഴാമത്തെ ദിവസമോ ഈ കർമ്മം നടത്തുന്നു. അശുദ്ധിയെക്കാൾ മരിച്ച വ്യക്തിയുടെ പാപങ്ങൾക്കും പൊറുതി കൊടുക്കണമെന്നുള്ള ആഗ്രഹമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശം. അയമോദകവും കരിക്കും നാളോത്തു പ്രാർത്ഥനയിലേതുപോലെ ഈ അവസരത്തിലും ഉപയോഗിക്കുന്നു.
3) തൂക്കുവിളക്ക്
മരണ ദിവസം മുതൽ 40 ദിവസത്തേക്ക് ഭവനത്തിൽ കത്തിച്ച തൂക്കുവിളക്ക് വയ്ക്കുന്നത് ക്നാനായ സമുദായത്തിന്റെ പ്രത്യേകതയാണ്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് നിത്യപ്രകാശമായ മിശിഹാ തുണയായുണ്ട് എന്ന് ഈ വിളക്ക് സൂചിപ്പിക്കുന്നു.
4) 41 അടിയന്തരം
മരണദിവസം തുടങ്ങി ഇരുപത്തിയെട്ടാം ദിവസത്തിനു ശേഷമോ നാല്പ്ത്തിഒന്നാം ദിവസമോ അതിനു മുൻപോ നടത്തുന്ന പ്രാർത്ഥനയാണ് ഇത്. മുപ്പതാം ദിവസം പ്രത്യേക പ്രാർത്ഥന നടത്തുന്ന പാരമ്പര്യമുള്ളതായി വി. അപ്രേം രേഖപ്പെടുത്തിയിട്ടുണ്ട്.
5) 28 അടിയന്തരം
ഒന്നാം മരണ വാർഷികത്തിന്റെ 28 ദിവസങ്ങൾക്ക് മുമ്പ് നടത്തുന്ന പ്രാർത്ഥനയാണിത്. ചന്ദ്രമാസ കണക്കിൽ ഈ ദിവസമാണ് വാർഷികം. പൗരസ്ത്യ സുറിയാനി സഭയിൽ ലൂണാർ കലണ്ടർ അനുസരിച്ചാണ് ഏഴാം നൂറ്റാണ്ടുവരെ ആരാധനക്രമം ഉണ്ടായിരുന്നത്.
6) ശ്രാദ്ധ തിരുനാൾ (ചാത്തം /ദുക്റാന)
28 അടിയന്തരം ആഘോഷപൂർവ്വമായി നടത്തുന്നുണ്ടെങ്കിൽ ആണ്ടു ചാത്തം സാധാരണയായി നടത്താറില്ല. അന്നത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം മരിച്ച വ്യക്തിയുടെ കല്ലറയിലും ഭവനത്തിലും പ്രാർത്ഥനകൾ നടത്തുന്നു. ഉത്ഥാനത്തിനുള്ള വിശ്വാസത്തിൽ ഊന്നിയുള്ള പ്രാർത്ഥനകളാണ് ഈ അവസരത്തിൽ നടത്തുന്നത്. ഈ അവസരത്തിലെ വിഭവങ്ങളിൽ പ്രധാനപ്പെട്ടവ ചക്കര പാച്ചർ, നെയ്യപ്പം, പഴം എന്നിവയാണ്. മരിച്ച വ്യക്തി ദൈവസന്നിധിയിൽ അനുഭവിക്കുന്ന സന്തോഷത്തെയാണ് ചക്കര പാച്ചർ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ വൈദികൻ പഴവും നെയ്യപ്പവും വെഞ്ചിരിക്കുന്നു. ആദ്യ മാതാപിതാക്കളുടെ അനുസരണക്കേട് മൂലമുള്ള പാപത്തിൽ നിന്ന് മിശിഹാ നമ്മെ രക്ഷിച്ചു എന്നതിൻറ പ്രതീകമാണ് പഴവും നെയ്യപ്പവും നൽകുന്നതിലൂടെ സൂചിപ്പിക്കുന്നത്.
പ്രാർത്ഥനയ്ക്ക് ശേഷം കൈ കസ്തൂരി നൽകി, പൗരോഹിത്യത്തിന്റെ അടയാളമായ ഊറാറയിലെ സ്ലീവ ചുംബിച്ച ശേഷം ദക്ഷിണ നൽകുന്നു. മരിച്ചവർക്ക് വേണ്ടിയുള്ള പാപപരിഹാരാർത്ഥം ബലികളും കാഴ്ചകളും അർപ്പിക്കാൻ പണപ്പിരിവ് നടത്തി ജെറുസലേമിലേക്ക് അയച്ചുകൊടുത്തു എന്ന മക്കബായരുടെ പുസ്തകത്തിലെ സംഭവമാണ് ഇതിന് ആധാരം (2 മക്ക 12, 38-45).
കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു.
നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ (All Saints’ Day) — എല്ലാ വിശുദ്ധരെയും, പേരറിയപ്പെടാത്തവരെയുപോലും, ആദരിക്കുന്ന ദിനമാണ്.
നവംബർ 2 — സകല മരിച്ച വിശ്വാസികളുടെ തിരുനാൾ (All Souls’ Day) — മരണാനന്തര ശുദ്ധീകരണാവസ്ഥയിലുള്ള ആത്മാക്കൾക്കായി പ്രാർത്ഥിക്കുന്ന ദിവസമാണ്.
ഇവയ്ക്കു മുന്‍പുള്ള രാത്രി, ഒക്ടോബർ 31, All Hallows’ Eve എന്നത് അതിന്റെ വിജിൽ ദിനമായിരുന്നു. “Hallow” എന്ന പദം വിശുദ്ധൻ എന്നർത്ഥം വഹിക്കുന്നു. അതിനാൽ All Hallows’ Eve → Hallowe’en → Halloween എന്ന രൂപാന്തരം ഭാഷാപരമായ സ്വാഭാവിക വികാസമായിരുന്നു.
ആദ്യകാല ക്രിസ്ത്യാനികൾക്ക്, ഈ ദിവസം വിശുദ്ധരെയും മരിച്ചവരെയും ഓർത്തു പ്രാർത്ഥിക്കാൻ, അവരുടെ വിശ്വാസം പുതുക്കാനുള്ള ഒരു അവസരമായിരുന്നു. അതായത്, ഹലോവീന്റെ മതപരമായ മൂല്യം മരണം, വിശുദ്ധി, നിത്യജീവിതം എന്നിവയെ കുറിച്ചുള്ള ആത്മീയ ധ്യാനത്തിൽ ആയിരുന്നു — ഭീതിയിലോ കളിയിലോ അല്ല. ഇന്ന്, ഹലോവീൻ പ്രധാനമായും ഒരു സാംസ്കാരിക–വിനോദോത്സവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും, കുട്ടികളും മുതിർന്നവരും വേഷങ്ങൾ ധരിച്ച്, “Trick or Treat”, Pumpkin Carving, Theme Parties, Horror Movies തുടങ്ങിയവയിലൂടെ ആഘോഷിക്കുന്നു.
അനേകം രക്തസാക്ഷികളുടെ ചുടുണത്താൽ സ്ഥാപിതമായ കത്തോലിക്കാ സഭ, 2000 വർഷങ്ങൾക്ക് ശേഷവും അചഞ്ചലമായി സഭ നിലനിൽക്കുന്നതിൽ പ്രധാന കാരണം ലോകമെങ്ങും 24 മണിക്കൂറും ബലിയർപ്പണം നടത്തപ്പെടുന്നു. ഒരു ദിവസം ഏകദേശം 5 ലക്ഷം ദിവ്യബലി അർപ്പിക്കപ്പെടുന്നു എന്നതാണ് ഏകദേശ കണക്ക്. സാത്താനിക് ആരാധകർ നിരവധി പ്രവർത്തനങ്ങൾ സഭക്കെതിരെ നടത്തുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യപ്രാപ്തിയിൽ എത്താത്തതിന്റെ പ്രധാന കാരണം ദിവ്യബലി അർപ്പണം തന്നെയാണ്. പരിശുദ്ധ കുർബാനയോട് ചേർന്ന് സഭാ പഠനങ്ങൾക്ക് അനുസൃതമായി വരുംതലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് ഓരോ കത്തോലിക്ക കുടുംബത്തിനും വേണ്ടത്. അതിനായി വേദോപദേശ പഠന ക്ലാസുകളും സഭയുടെ പഠനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും ആവശ്യമാണ്.
ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ, സ്കോട്ട്‌ലൻഡിൽ, 2025 ഒക്‌ടോബർ 26-ന് മിഷൻ സൺഡേയും ജപമാല മാസത്തിന്റെ (കൊന്തപ്പത്തിന്റെ) സമാപനവും ഭക്തിപൂർവ്വം ആഘോഷിച്ചു. മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് തേക്കുനിൽനിൽക്കുന്നതിൽ ജപമാല പ്രാർത്ഥനയുടെ ആത്മീയ പ്രാധാന്യത്തെയും മിഷൻ ദിനത്തിന്റെ പ്രേക്ഷിത സന്ദേശത്തെയും പറ്റി പ്രസംഗിച്ചു.
പരിപാടിയിൽ CML യൂണിറ്റ് വൈസ് ഡയറക്ടർമാരായ ജോസ് സൈമൺ, ജൂബി ജോൺ, CML ഭാരവാഹികൾ, കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, മാതാപിതാക്കൾ, കുട്ടികൾ, വിശ്വാസികൾ എന്നിവർ സജീവമായി പങ്കെടുത്തു.വിശ്വാസപൂർണ്ണമായ അന്തരീക്ഷത്തിൽ പുതുമയും ഐക്യവും നിറഞ്ഞ ഈ ദിനാഘോഷം കുടുംബങ്ങളുടെ ആത്മാർഥ പങ്കാളിത്തത്താൽ അതീവ പ്രത്യേകതയാർജ്ജിച്ചു.
മിഷൻ സൺഡേയുടെ ഭാഗമായി ചാരിറ്റി സ്റ്റാൾ, ഫുഡ് മേള, ഗെയിംസ് എന്നിവയും സംഘടിപ്പിച്ചു. ഇതിലൂടെ £300 മിഷൻ സൺഡേ ചാരിറ്റി ഫണ്ടായി സമാഹരിച്ചു.ഈ ദിനാഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ കുടുംബങ്ങൾക്കും, വിശ്വാസികൾക്കും, അനുഭാവികൾക്കും ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കെൻ്റിലെ ക്നാനായക്കാരുടെ ആത്മീയ കൂട്ടായ്മയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ക്നാനായ കാത്തലിക് മിഷനിൽ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ തിരുനാൾ ഒക്ടോബർ പത്തൊമ്പതാം തിയതി സമുചിതമായി ആഘോഷിച്ചു.
ഉച്ചകഴിഞ്ഞ് 2: 30ന് മിഷൻ കോഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ കൈക്കാരന്മാരുടെയും കൺവീനർമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ കോടിയേറ്റ് നടത്തി. തുടർന്ന് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും നടത്തപ്പെട്ടു.
തിരുനാളിൽ ബഹുമാനപ്പെട്ട മാത്യൂസ് വലിയപുത്തൻപുര അച്ചൻ്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു.
ഓരോ ഇടവക കൂട്ടായ്മയുടെയും നിലനിൽപ്പിനാധാരം ദൈവപരിപാലനയിൽ ഉള്ള വിശ്വാസികളുടെ ആശ്രയമാണ് എന്ന് മാത്യൂസ് അച്ചൻ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം ഭക്തിസാന്ദ്രമായി തിരുനാൾ പ്രദക്ഷിണം നടത്തുകയും ശേഷം പരിശുദ്ധ കുർബാനയുടെ ആശിർവാദം നടത്തപ്പെടുകയും ചെയ്തു. ഈ വർഷം സൺഡേ സ്കൂൾ പരീക്ഷയിൽ സമ്മാനാർഹരായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. അതോടൊപ്പം ബൈബിൾ കയ്യെഴുത്ത്പ്രതി തയ്യാറാക്കുവാൻ സഹായിച്ച എല്ലാവരെയും അനുമോദിച്ചു.
തിരുനാളിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രത്യേകിച്ച് കൈക്കാരന്മാർക്കും, ലിജിയൻ ഓഫ് മേരിയിലെ അംഗങ്ങൾക്കും, മറ്റ് തിരുനാൾ കമ്മിറ്റി അംഗങ്ങൾക്കും, പ്രസുദേന്തിമാർക്കും കമ്മിറ്റി തിരുനാൾ കൺവീനർ സിജു ചാക്കോ നന്ദി അറിയിച്ചു. സ്വാദിഷ്ടമായ സ്നേഹവിരുന്ന് തിരുനാളിൻ്റെ മാറ്റ് കൂട്ടുകയും സൗഹൃദം പുതുക്കുവാനുള്ള അവസരവുമായിരുന്നു.
യോർക്ക്ഷെയർ: സെൻ്റ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ഷെയറിൽ ഇടവകാംഗങ്ങൾ ചേർന്ന് കൈകൊണ്ട് പകർത്തി എഴുതിയ സമ്പൂർണ്ണ ബൈബിൾ മിഷൻ സെൻ്ററിൽ ഭക്തിപൂർവ്വം പ്രതിഷ്ഠിച്ചു. ദൈവവചനം കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും, ഓരോ വാക്യവും ഹൃദയത്തിൽ സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് മിഷനിലെ വിവിധ അംഗങ്ങൾ ചേർന്ന് ബൈബിൾ പകർത്തി എഴുതുന്ന ഈ ഉദ്യമം ആരംഭിച്ചത്. വിശ്വാസത്തോടും, പ്രാർത്ഥനയോടും കൂടിയാണ് ഓരോരുത്തരും ഈ ദൗത്യത്തിൽ പങ്കുചേർന്നത്. പകർത്തി എഴുത്ത് പൂർത്തിയാക്കിയപ്പോൾ ബൈബിളിലെ സത്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചെന്നും, അത് തങ്ങളുടെ ആത്മീയ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്ക് കാരണമായെന്നും മിഷൻ അംഗങ്ങൾ സാക്ഷ്യപ്പെടുത്തി.
സമ്പൂർണ്ണ ബൈബിൾ കൈകൊണ്ട് എഴുതി പൂർത്തിയാക്കിയ ശേഷം, പ്രത്യേക ചടങ്ങുകളോടുകൂടിയാണ് മിഷൻ സെൻ്ററിൽ പ്രതിഷ്ഠിച്ചത്. ഈ സംരംഭം മറ്റ് വിശ്വാസ സമൂഹങ്ങൾക്കും പ്രചോദനമാവുകയാണ്. ദൈവവചനം ജീവിതത്തിൽ പകർത്താനുള്ള ഈ ഉദ്യമത്തിന് മിഷൻ വികാരി ഫാ. ജോഷി ഫിലിപ്പ് കൂട്ടുങ്കൽ അഭിനന്ദനങ്ങൾ അറിയിച്ചു.
The third ‘Pre Marriage course’ of 2025 took place on 16, 17 & 18th of October at Savio House in Macclesfield. There were 48 young people who took part in this Marriage preparation course from various parts of the UK.
There were various useful topics dicussed like the Theology of Marriage. Knanya Wedding customs, Hitches of married life, Sexuality in married life, Future of Knanaya community & Relationship based parenting and many more. All of these topics are delivered through Powerpoints, videos, debates, Question answer sessions, group discussions based on scenarios etc. Along with classes, there was Holy Mass, confession, adoration & rosary each day. A team of 12 dedicated fecilitators under the leadership of Fr Jinse Kandakkatt & Deacon Anil Lukose along with our Knanaya priests deliver these useful sessions to our ‘would be couple’s. At the end of all the sessions, the youth are given opportunities to give their feedback about the course and based on the feedback, the resource team make amendments for the future to improve it further.
Every year three sessions are held to prepare our youngsters for a blessed married life in February, June & October and these sessions are well attended. Below are the testimonies provided by 4 youngsters who attended the ‘Pre Mrriage course’ in October 2025.
Alan Sabu- We may already know a few things but hearing other’s experiences and learning through reinforcement was a great opportunity during the ‘Pre Marriage Course’.
കത്തോലിക്കാ സഭ 23 പൗരസ്ത്യ സഭകളുടെയും ലോകമെമ്പാടുമുള്ള പാശ്ചാത്യ ലത്തീൻ സഭയുടെയും ഒരു കൂട്ടായ്മയാണ്. പൗരസ്ത്യ സഭകൾ അവയുടെ സ്വയാധികാര പരിധിക്ക് അനുസൃതമായി മാർപാപ്പയുടെ അധികാരത്തിൻ കീഴിൽ നിന്നുകൊണ്ട് തനത് സഭയുടെ തലവന്റെയും സഭാ സിനഡിന്റെയും അധികാര പരിധിയിൽ പൗരസ്ത്യ കാനൻ നിയമ സംഹിത (CCEO 1990) അനുസരിച്ച് അജപാലന ശുശ്രൂഷകൾ ക്രമീകരിക്കപ്പെടുമ്പോൾ ലത്തീൻ സഭയിൽ സാർവ്വത്രിക സഭയുടെ മുഴുവൻ തലവനായ പരിശുദ്ധ മാർപാപ്പയാൽ ലത്തീൻ കാനൻ നിയമ സംഹിത (CIC 1983) അനുസരിച്ച് സഭയുടെ ഭരണം നിർവഹിക്കപ്പെടുന്നു.
ഫലത്തിൽ റോമിലെ മാർപാപ്പയുടെ അധികാരം പാശ്ചാത്യരും പൗരസ്ത്യരുമായ ലോകം മുഴുവനും ഉള്ള കത്തോലിക്ക വിശ്വാസികളുടെ മേൽ ഉണ്ടായിരിക്കെ പൗരസ്ത്യ സഭകളുടെ തലവന്മാർക്കും സഭാ സിനഡി നുമുള്ള അധികാരം ആ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ ആയി (proper territory) നിജപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ പൗരസ്ത്യ സഭകൾ അവയുടെ പ്രാദേശിക അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്നതിനാൽ ഈ സഭകളുടെ അജപാലന ശുശ്രൂഷകൾ പ്രാദേശികമായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായിരുന്നു. എന്നാൽ ഇന്ന് വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ പശ്ചാത്തലത്തിൽ പൗരസ്ത്യ സഭകളും ആഗോള വ്യാപകമായി വളരുകയും അവയുടെ അജപാലന ശുശ്രൂഷ ക്രമീകരണങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരികയും ചെയ്തിരിക്കുന്നു.
1) പൗരസ്ത്യ സഭകളുടെ അധികാര പരിമിതി
പൗരസ്ത്യ സഭകളെ അവയുടെ സ്വയംഭരണ അധികാരത്തിന്റെ സ്വഭാവമനുസരിച്ച് നാലായി തരം തിരിച്ചിരിക്കുന്നു.
a) Patriarchal Church Sui Iuris
b) Major Archiepiscopal Church Sui Iuris
c) Metropolitan Church Sui Iuris
d) Other Churches Sui Iuris
ആഗോള സഭ എല്ലാ പൗരസ്ത്യ സഭകൾക്കും അതിന്റേതായ അതിർത്തികൾ നിർണയിച്ച് നൽകിയിട്ടുണ്ട്. ഈ ക്ലിപ്തമായ അതിർത്തികൾക്കുള്ളിൽ (proper territory) പരിശുദ്ധ സിംഹാസനത്തോട് ചേർന്ന് നിന്നുകൊണ്ട് സഭാ തലവനും സീനഡിനും സ്വതന്ത്രമായ അധികാരം വിനിയോഗിക്കുവാൻ സാധിക്കും (CCEO 78 §. 2). എന്നാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്തുള്ള പ്രദേശങ്ങളും (outside the proper territory) അവിടെ വസിക്കുന്ന പൗരസ്ത്യ കത്തോലിക്ക വിശ്വാസികളും നിലവിലുള്ള സഭാ നിയമം അനുസരിച്ച് മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിലായിരിക്കും.
ആയതിനാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് സ്ഥാപിക്കപ്പെടുന്ന രൂപതകളും മറ്റ് അജപാലന ശുശ്രൂഷാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിന്റെ കീഴിലാണ്. ഇത്തരം ഇടങ്ങളിൽ ആരാധനാക്രമം ഒഴികെയുള്ള കാര്യങ്ങളിൽ അതാത് സഭകളുടെ തലവന്മാർക്കോ സഭാ സിനഡിനോ അധികാരമില്ല എന്നതാണ് യാഥാർത്ഥ്യം (CCEO 150 §. 2)
2) സീറോ മലബാർ സഭയുടെ അധികാര പരിധിയും പരിമിതിയും
പൗരസ്ത്യ സഭകളിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളിൽ ഒന്നായ സീറോ മലബാർ സഭയുടെ അധികാര പരിധി ചരിത്രപരമായ പല വിപുലീകരണങ്ങൾക്ക് ശേഷം ഭാരതത്തിന്റെ മുഴുവൻ അതിർത്തികൾക്കുള്ളിലായി എത്തിനിൽക്കുകയാണ്. വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്ക് സീറോ മലബാർ വിശ്വാസികൾ ചേക്കേറുമ്പോൾ സഭയുടെ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് ആയിരിക്കുന്ന ഈ സമൂഹത്തിന്റെ വിശ്വാസവും പാരമ്പര്യവും ആരാധന ക്രമവും സംരക്ഷിക്കപ്പെടുവാൻ വേണ്ടി അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും ആയി രൂപതകളും മറ്റ് സഭാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിൽ കീഴിൽ ക്രമീകരിച്ച് നൽകിയിരിക്കുന്നു.
ഇപ്രകാരം ക്രമീകരണങ്ങൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിലുള്ള സീറോ മലബാർ വിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ പൗരസ്ത്യ സഭാ വിശ്വാസികളും അതാത് സ്ഥലങ്ങളിലുള്ള ലത്തീൻ മെത്രാന്റെ അജപാലന ഉത്തരവാദിത്വത്തിന് താൽക്കാലികമായി ഭാരമേൽപ്പിക്കപ്പെട്ടിരിക്കുന്നു (CIC 112 §. 2, 372 § 2, 383 §. 2)
ഫലത്തിൽ റോമിലെ മാർപാപ്പയുടെ അധികാരം പാശ്ചാത്യരും പൗരസ്ത്യരുമായ ലോകം മുഴുവനും ഉള്ള കത്തോലിക്ക വിശ്വാസികളുടെ മേൽ ഉണ്ടായിരിക്കെ പൗരസ്ത്യ സഭകളുടെ തലവന്മാർക്കും സഭാ സിനഡി നുമുള്ള അധികാരം ആ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ ആയി (proper territory) നിജപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ പൗരസ്ത്യ സഭകൾ അവയുടെ പ്രാദേശിക അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്നതിനാൽ ഈ സഭകളുടെ അജപാലന ശുശ്രൂഷകൾ പ്രാദേശികമായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായിരുന്നു. എന്നാൽ ഇന്ന് വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ പശ്ചാത്തലത്തിൽ പൗരസ്ത്യ സഭകളും ആഗോള വ്യാപകമായി വളരുകയും അവയുടെ അജപാലന ശുശ്രൂഷ ക്രമീകരണങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരികയും ചെയ്തിരിക്കുന്നു.
1) പൗരസ്ത്യ സഭകളുടെ അധികാര പരിമിതി
പൗരസ്ത്യ സഭകളെ അവയുടെ സ്വയംഭരണ അധികാരത്തിന്റെ സ്വഭാവമനുസരിച്ച് നാലായി തരം തിരിച്ചിരിക്കുന്നു.
a) Patriarchal Church Sui Iuris
b) Major Archiepiscopal Church Sui Iuris
c) Metropolitan Church Sui Iuris
d) Other Churches Sui Iuris
ആഗോള സഭ എല്ലാ പൗരസ്ത്യ സഭകൾക്കും അതിന്റേതായ അതിർത്തികൾ നിർണയിച്ച് നൽകിയിട്ടുണ്ട്. ഈ ക്ലിപ്തമായ അതിർത്തികൾക്കുള്ളിൽ (proper territory) പരിശുദ്ധ സിംഹാസനത്തോട് ചേർന്ന് നിന്നുകൊണ്ട് സഭാ തലവനും സീനഡിനും സ്വതന്ത്രമായ അധികാരം വിനിയോഗിക്കുവാൻ സാധിക്കും (CCEO 78 §. 2). എന്നാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്തുള്ള പ്രദേശങ്ങളും (outside the proper territory) അവിടെ വസിക്കുന്ന പൗരസ്ത്യ കത്തോലിക്ക വിശ്വാസികളും നിലവിലുള്ള സഭാ നിയമം അനുസരിച്ച് മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിലായിരിക്കും.
ആയതിനാൽ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് സ്ഥാപിക്കപ്പെടുന്ന രൂപതകളും മറ്റ് അജപാലന ശുശ്രൂഷാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിന്റെ കീഴിലാണ്. ഇത്തരം ഇടങ്ങളിൽ ആരാധനാക്രമം ഒഴികെയുള്ള കാര്യങ്ങളിൽ അതാത് സഭകളുടെ തലവന്മാർക്കോ സഭാ സിനഡിനോ അധികാരമില്ല എന്നതാണ് യാഥാർത്ഥ്യം (CCEO 150 §. 2)
2) സീറോ മലബാർ സഭയുടെ അധികാര പരിധിയും പരിമിതിയും
പൗരസ്ത്യ സഭകളിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളിൽ ഒന്നായ സീറോ മലബാർ സഭയുടെ അധികാര പരിധി ചരിത്രപരമായ പല വിപുലീകരണങ്ങൾക്ക് ശേഷം ഭാരതത്തിന്റെ മുഴുവൻ അതിർത്തികൾക്കുള്ളിലായി എത്തിനിൽക്കുകയാണ്. വർദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയുടെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്ക് സീറോ മലബാർ വിശ്വാസികൾ ചേക്കേറുമ്പോൾ സഭയുടെ പ്രോപ്പർ ടെറിറ്ററിക്ക് പുറത്ത് ആയിരിക്കുന്ന ഈ സമൂഹത്തിന്റെ വിശ്വാസവും പാരമ്പര്യവും ആരാധന ക്രമവും സംരക്ഷിക്കപ്പെടുവാൻ വേണ്ടി അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും ആയി രൂപതകളും മറ്റ് സഭാ സംവിധാനങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിൽ കീഴിൽ ക്രമീകരിച്ച് നൽകിയിരിക്കുന്നു.
സഭാപരമായ ക്രമീകരണങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് അതാത് സഭകളുടെ അജപാലകരിലേക്ക് ഈ ഉത്തരവാദിത്വം സ്വാഭാവികമായും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ആയതിനാൽ ഭാരതത്തിന് പുറത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന ക്നാനായ കത്തോലിക്കർ ഉൾപ്പെടെയുള്ള എല്ലാ സീറോ മലബാർ വിശ്വാസികളും അതാത് സ്ഥലങ്ങളിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ രൂപതകളിലും മറ്റ് സഭ സംവിധാനങ്ങളിലും സ്വാഭാവികമായും സഭാ നിയമത്തിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളാണ്. ഇത്തരമുള്ള അംഗത്വം ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയോ ഇഷ്ടത്തിന്റെയോ ഭാഗമല്ല എന്നും സഭയുടെ കാനോനിക നിയമത്താൽ ബന്ധിതവും സഭാവിജ്ഞാനീയത്തിലും ആരാധനക്രമത്തിലും അടിസ്ഥാനപ്പെടുത്തിയുള്ള സഭയുടെ നിലപാടാണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാൽ വ്യക്തികൾക്ക് പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മറ്റൊരു വ്യക്തി സഭയിലേക്ക് (Church Sui Iuris) മാറുവാനുള്ള സാധ്യത സഭാ നിയമം നിലനിർത്തുന്നുണ്ട് (CCEO 32 §. 1).
3) കോട്ടയം അതിരൂപതയുടെ വ്യക്തിഗത അജപാലന പരിധി
1911ൽ സീറോ മലബാർ സഭയിലെ നിലവിൽ ഉണ്ടായിരുന്ന ചങ്ങനാശ്ശേരി, എറണാകുളം എന്നീ വികാരിയാത്തു കളിൽ ഉണ്ടായിരുന്ന എല്ലാ തെക്കുംഭാഗ പള്ളികളും കപ്പേളകളും വേർപെടുത്തി കൊണ്ട് ഈ രണ്ട് വികാരിയത്തുകളുടെ ഭൂമിശാസ്ത്ര പരിധിക്കുള്ളിൽ തെക്കുംഭാഗ ജനതയുടെ മേൽ വ്യക്തിപരമായ അജപാലന അധികാരം (personal jurisdiction) നൽകിയാണ് കോട്ടയം വികാരിയാത്ത് സ്ഥാപിതമായത് (In Universi Christiani).
തുടർന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ സീറോ മലബാർ സഭയുടെ അജപാലന പരിധി വർദ്ധിപ്പിച്ചപ്പോൾ 1955 ൽ പരിശുദ്ധ സിംഹാസനം സീറോ മലബാർ സഭയുടെ വർദ്ധിപ്പിച്ച അജപാലന അധികാര പരിധി ക്കുള്ളിൽ മുഴുവൻ കോട്ടയം രൂപതാ അധ്യക്ഷനും അജപാലന അധികാരം നൽകി. തുടർന്നുള്ള വളർച്ചയുടെ ചരിത്രത്തിൽ സീറോ മലബാർ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ മുഴുവൻ കോട്ടയം മെത്രാന് വ്യക്തിഗത അധികാരം അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന സാധ്യതയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്നാനായ കത്തോലിക്കർക്ക് വേണ്ടിയുള്ള അജപാലന ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഫലത്തിൽ കോട്ടയം അതിരൂപതയുടെ അധികാരപരിധി എന്നത് സീറോ മലബാർ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ കോട്ടയം മെത്രാപോലീത്തായ്ക്ക് വ്യക്തിഗത അധികാരം ഉണ്ട് എന്നതാണ് സീറോ മലബാർ സിനഡ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
4) പ്രവാസി ക്നാനായ കത്തോലിക്കർക്ക് വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ
സീറോ മലബാർ സഭയുടെ പ്രോപ്പർ ടെറിട്ടറിക്ക് പുറത്തു താമസിക്കുന്ന ക്നാനായക്കാർ ഉൾപ്പെടെയുള്ള സീറോ മലബാർ പ്രവാസികൾ ആദ്യകാലങ്ങളിൽ അതാത് സ്ഥലങ്ങളിലെ ലത്തീൻ മെത്രാൻമാരുടെ അജപാലന ശുശ്രൂഷയുടെ കീഴിലായിരുന്നു. എന്നാൽ, വളർച്ചയുടെ ഭാഗമായി അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും സീറോ മലബാർ രൂപതകൾ നിലവിൽ വന്നപ്പോൾ, പ്രാദേശിക ലത്തീൻ രൂപതകളുടെ അജപാലന അധികാര പരിധിയിൽ നിന്നും പ്രാദേശികമായി സ്ഥാപിക്കപ്പെട്ട സീറോ മലബാർ സഭ സംവിധാനങ്ങളിലേക്ക് ക്നാനായക്കാർ ഉൾപ്പെടെയുള്ള എല്ലാ സീറോ മലബാർ വിശ്വാസികളും സഭ നിയമമനുസരിച്ച് സ്വാഭാവികമായി മാറ്റപ്പെടുകയാണ് ചെയ്തത്. ഇപ്രകാരം വിദേശങ്ങളിൽ രൂപീകരിക്കപ്പെട്ട സീറോ മലബാർ രൂപതകളിൽ അംഗങ്ങളായ ക്നാനായ കത്തോലിക്കരുടെ വ്യത്യസ്തമായ സാമുദായിക പാരമ്പര്യങ്ങൾ പരിഗണിച്ച് കോട്ടയം മെത്രാപ്പോലീത്തയുടെ അഭ്യർത്ഥന പ്രകാരം പുതിയ രൂപതകളിലെ മെത്രാന്മാർ കനാനായകാർക്ക് മാത്രമായി ഇടവകകളും മിഷനുകളും അനുവദിച്ച് നൽകുകയുണ്ടായി. കോട്ടയം മെത്രാപ്പോലീത്ത നിർദ്ദേശിച്ച് നൽകുന്ന വൈദികരെ മാത്രമാണ് ഇപ്രകാരം ക്നാനായക്കാർക്ക് മാത്രമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇടവകകളിലും മിഷനുകളിലും നിയമിച്ചിരിക്കുന്നത് എന്നും അവ ക്നാനായകാർക്ക് വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്ന സഭ സംവിധാനങ്ങളാണ് എന്നും എടുത്ത് പറയേണ്ടിയിരിക്കുന്നു.
കോട്ടയം മെത്രാപ്പോലീത്തയുടെ അധികാര പരിധിക്ക് പുറത്ത് താമസിക്കുന്ന ക്നാനായ കത്തോലിക്കർക്ക് തങ്ങളുടെ മാതൃ അതിരൂപതയുമായുള്ള മുറിച്ചുമാറ്റാൻ ആവാത്ത വൈകാരിക ബന്ധം പരിഗണിച്ചുകൊണ്ട് സാമുദായിക തനിമ നിലനിർത്താനും പരിപോഷിപ്പിക്കുവാനും 2017 നവംബർ 15ന് പരിശുദ്ധ സിംഹാസനം രേഖാമൂലം നൽകിയ ആനുകൂല്യങ്ങൾ (Port. N. 203/2012) പ്രയോജനപ്പെടുത്തിക്കൊണ്ട് സഭാ നിയമത്തിന്റെ പരിധികൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് കോട്ടയം അതിരൂപത നേതൃത്വം നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണ് ഇപ്രകാരമുള്ള ഇടവകകളും മിഷനുകളും.
5) പ്രവാസി ക്നാനായ കത്തോലിക്കരുടെ കൗദാശിക ജീവിതം
സഭാ നിയമമനുസരിച്ച് ഒരാളുടെ domicile അല്ലെങ്കിൽ quasi-domicile എവിടെയാണ് എന്ന് അനുസരിച്ചാണ് അയാൾ അംഗമായിരിക്കുന്ന വ്യക്തിസഭയിലെ (Church Sui Iuris) നിയതമായ അജപാലകരെ (proper pastor) അയാളുടെ ആത്മീയ ശുശ്രൂഷയുടെ നിർവഹണത്തിനായി അയാൾക്ക് ലഭിക്കുന്നത് (CCEO 916). ഇപ്രകാരം പ്രവാസികളായ ക്നാനായ കത്തോലിക്കർ (വ്യക്തിപരമായ കാരണത്താൽ സഭാ നിയമപ്രകാരം (CCEO 32 § 1) പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മറ്റൊരു വ്യക്തിസഭയിലേക്ക് അംഗത്വം മാറിയവർ അല്ലെങ്കിൽ) അവർ താമസമുറപ്പിച്ചിരിക്കുന്ന സ്ഥലത്തെ സീറോ മലബാർ സഭ സംവിധാനത്തിൽ ക്നാനായകാർക്ക് വേണ്ടി മാത്രം പ്രത്യേകം നൽകപ്പെട്ടിരിക്കുന്ന ഇടവക അഥവാ മിഷനിൽ ചേർന്ന് അവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന ക്നാനായ വൈദികനെ proper pastor ആയി സ്വീകരിക്കുകയും ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്യേണ്ടതാണ്.
പുതിയ ഒരു സ്ഥലത്ത് വാസമുറപ്പിക്കുമ്പോഴും (domicile നേടുമ്പോൾ) ക്നാനായ സമുദായ അംഗങ്ങളുടെ മാതൃ ഇടവക- അതിരൂപത അംഗത്വം നഷ്ടപ്പെടാതെ നിലനിർത്താൻ സഭാ നിയമത്തിന്റെ (CCEO 917) സംരക്ഷണം ഉറപ്പു നൽകുന്ന അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സർക്കുലർ (No. 302 dated 20.07.2023) ആവശ്യപ്പെടുന്നതും അതാത് സ്ഥലത്തെ ക്നാനായ അജപാലകരും ആയി ചേർന്ന് നിന്ന് കൗദാശിക ജീവിതവും സാമുദായിക കൂട്ടായ്മയും തുടർന്ന് കൊണ്ടുപോകണം എന്നാണ്.
അനേകം വർഷങ്ങളായി കുടുംബത്തോടൊപ്പം പ്രവാസികളായി ജീവിക്കുന്ന ഏതാനും ചില ആളുകൾ, വിദേശത്തുള്ള ക്നാനായ ഇടവകകളും മിഷനുകളും കോട്ടയം അതിരൂപതയുടെ നേരിട്ടുള്ള അധികാരത്തിൽ അല്ലാത്തതിനാൽ അതിൽ അംഗമാകില്ല എന്നും അവിടങ്ങളിലുള്ള ക്നാനായ വൈദികരെ അവരുടെ proper pastor ആയി സ്വീകരിക്കില്ല എന്ന് നിർബന്ധം പിടിക്കുമ്പോൾ സാധുവായും അനുഗ്രഹ ദായകമായും നടത്തപ്പെടേണ്ട കൂദാശകളുടെ പരികർമ്മം പ്രതിസന്ധി നേരിടുകയാണ്. വിവാഹം ഉൾപ്പെടെയുള്ള കൂദാശകൾ സാധുവായി പരികർമ്മം ചെയ്യുവാൻ ആവശ്യമായ രേഖകളും നടപടിക്രമങ്ങളും ക്രമീകരിക്കുവാൻ ആ വ്യക്തിയും അദ്ദേഹത്തിന്റെ അജപാലകനും (proper pastor) ചേർന്ന് പ്രവർത്തിക്കുമ്പോൾ മാത്രമേ സാധിക്കുകയുള്ളൂ. എന്തെന്നാൽ മാമോദിസ വഴി താൻ സ്ഥിരമായി അംഗമായിരിക്കുന്ന വ്യക്തിസഭയിലൂടെയാണ് ഒരു വ്യക്തി കത്തോലിക്കാ സഭയിൽ അംഗമാകുന്നതും അതുവഴി സഭയിൽ അവകാശങ്ങൾ ലഭിക്കുവാനും കടമകൾ നിർവഹിക്കുനുമുള്ള ഉത്തരവാദിത്വം ലഭിക്കുകയും ചെയ്യുന്നത്.
ഉപസംഹാരം
കത്തോലിക്കാ സഭയുടെ നിലവിലുള്ള കാനൻ നിയമങ്ങളുടെയും സഭാ വിജ്ഞാനീയത്തിന്റെയും അടിസ്ഥാനത്തിൽ ലോകം മുഴുവനും ഉള്ള സഭാ വിശ്വാസികളുടെ മേൽ അധികാരമുള്ള ഏക വ്യക്തി പരിശുദ്ധ മാർപാപ്പ മാത്രമാണ് എന്നും സീറോ മലബാർ സഭയുടെ സിനഡിനും അതിന്റെ തലവനായ മേജർ ആർച്ച് ബിഷപ്പിനും ഭാരതത്തിന്റെ അതിർത്തികൾക്കുള്ളിൽ ക്ലിപ്തമായ അധികാര പരിധിയാണ് നിലവിൽ സഭ അംഗീകരിച്ച നൽകിയിരിക്കുന്നത് എന്നും സീറോ മലബാർ സഭയുടെ ക്ലിപ്ത അധികാര പരിധിക്കുള്ളിൽ മാത്രമാണ് കോട്ടയം മെത്രാപ്പോലീത്തയുടെ വ്യക്തിഗത അധികാരം (personal jurisdiction) എന്നും വ്യക്തതയോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പൗരസ്ത്യ സഭകളുടെ അധികാര പരിമിതി മൂലമുള്ള അജപാലന പ്രശ്നങ്ങളും പ്രതിസന്ധികളും വളർച്ചയുടെ ഭാഗമായുള്ള താൽക്കാലിക പ്രതിഭാസമായി മനസ്സിലാക്കി അത് പരിഹരിക്കപ്പെടുന്നതിനായി കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളിൽ ചർച്ചകളും പഠനങ്ങളും സജീവമായി നടത്തപ്പെടുന്നുണ്ട്.
പ്രവാസ ലോകത്ത് ക്നാനായ കത്തോലിക്കർക്ക് വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ മറ്റ് സഭാ സംവിധാനങ്ങൾ നിലവിൽ ലഭ്യമല്ല എന്ന് തിരിച്ചറിഞ്ഞ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ലഭ്യമായ സഭാ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയില്ല എങ്കിൽ കാലക്രമേണ ഈ സമുദായത്തിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും പൊതു സംവിധാനങ്ങളിൽ ലയിച്ച് ഇല്ലാതാകും എന്ന കാര്യത്തിൽ സംശയമില്ല.
ആയതിനാൽ ക്നാനായ സമുദായത്തിന്റെ വിശ്വാസവും പാരമ്പര്യവും സംസ്കാരവും നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കണമെന്നും വരും തലമുറകൾക്ക് പകർന്നു കൊടുക്കണം എന്നും ആഗ്രഹിക്കുന്ന പ്രവാസികളായ എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളും പ്രാദേശികമായുള്ള സീറോ മലബാർ രൂപതകളിൽ ക്നാനായകാർക്ക് വേണ്ടി മാത്രം സ്ഥാപിതമായിരിക്കുന്ന സഭാ സംവിധാനങ്ങളോട് ചേർന്ന് നിന്ന് വിശ്വാസ ജീവിതത്തിലും സമുദായ സ്നേഹത്തിലും സാഹോദര്യ ബന്ധങ്ങളിലും വളരുകയാണ് ചെയ്യേണ്ടത്.