വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’ ഭക്തിനിർഭരമായ പരിസമാപ്തി. ഒക്ടോബർ 19, ഞായറാഴ്ച, കാർഡിഫിലെ സെന്റ് ഇല്റ്റിഡ്സ് ചാപ്പലിൽ വച്ച് രാവിലെ 9:45 ന് ആരംഭിച്ച ആരാധനയ്ക്കും തുടര്‍ന്നുള്ള വി. കുര്‍ബാനയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ. ജിബിൻ പാറടിയിൽ മുഖ്യ കര്‍മ്മികനായിരുന്നു. വിശുദ്ധ കുർബാനയുടെ ഭാഗമായുള്ള സമർപ്പണ ഘട്ടത്തിൽ, ലീജൻ ഓഫ് മേരി അംഗങ്ങൾ കത്തിച്ച മെഴുകുതിരികളും കുട്ടികൾ ഒരുക്കിയ മാതാവിന്റെ ചിത്രങ്ങളും മിനി ഗ്രോട്ടോകളും ഭക്തിനിർഭരമായി സമർപ്പിച്ചു.
കുര്‍ബാനയ്ക്ക് ശേഷം ലീജൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാലയും, ശേഷം ലദീഞ്ഞും നടന്നു. മാതാവിനോടുള്ള സ്‌നേഹം പകർന്നെടുത്തുകൊണ്ടുള്ള മുതിർന്ന കുട്ടികളുടെ ജപമാല രാജ്ഞിയെക്കുറിച്ചുള്ള പ്രെസന്റേഷൻ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ആചരണങ്ങള്‍ അവസാനിച്ചതിനു ശേഷം എല്ലാ പങ്കെടുത്തവർക്കും നേർച്ചഭക്ഷണം ഒരുക്കിയിരുന്നു. ഭവനങ്ങളില്‍ നടന്ന പത്ത് ദിവസങ്ങളുടെ പ്രാര്‍ത്ഥനാനുഭവങ്ങളും, ജപമാല രാജ്ഞിയുടെ തിരുസ്നേഹത്തില്‍ ഒരുമിച്ചുള്ള ഈ സമാപനാചരണവും, വെയിൽസിലെ ക്നാനായ സമൂഹത്തിന് ആത്മീയ ശക്തിയും ഐക്യബോധവും പകരുന്ന ഒരു അനുഭവമായി.
നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത വിശ്വാസികളെ ഓർത്തു പ്രാർത്ഥനയിലേക്കു ക്ഷണിക്കുന്നു.
ഓർമ്മയുടെ ദിനങ്ങൾ – നവംബർ ഒന്നിന് സഭ “എല്ലാ വിശുദ്ധരുടെ തിരുനാൾ” ആചരിക്കുന്നു — സ്വർഗ്ഗത്തിലെല്ലാം ദൈവസാന്നിധ്യം അനുഭവിക്കുന്ന വിശുദ്ധരായവരെ ആദരിക്കുന്ന ദിനം. അതിനുശേഷം നവംബർ രണ്ടിന് “എല്ലാ മരിച്ചവരുടെ ദിനം” ആഘോഷിക്കുന്നു.
സഭയുടെ വിശ്വാസം – കത്തോലിക്കാ സഭ വിശ്വസിക്കുന്നത്, മരണം ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ദൈവസാന്നിധ്യത്തിലേക്കുള്ള മാറ്റമാണെന്നതാണ്. സ്വർഗ്ഗത്തിൽ ദൈവദർശനം അനുഭവിക്കുന്ന വിശുദ്ധർ, ശുദ്ധീകരണസ്ഥാനത്ത് ദൈവകൃപയെ കാത്തിരിക്കുന്ന ആത്മാക്കൾ, ഭൂമിയിൽ ദൈവവിശ്വാസത്തിൽ ജീവിക്കുന്നവർ — ഇവരൊക്കെയും Communion of Saints എന്ന ആത്മീയബന്ധത്തിൽ അകൃത്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, തിരുശുശ്രൂഷകൾ, കരുണാക്രിയകൾ ഇവ എല്ലാം അവർക്കു ആത്മശാന്തിയും ശുദ്ധിയും നേടിക്കൊടുക്കുമെന്ന് സഭ പഠിപ്പിക്കുന്നു.
സിമിത്തേരി സന്ദർശിച്ച് ആത്മാവിനായി പ്രാർത്ഥിക്കുക.,തിരുശുശ്രൂഷകളിൽ (Holy Mass) മരിച്ചവരുടെ പേരിൽ യാഗം അർപ്പിക്കുക,സൽക്രിയകൾ ചെയ്യുക — ദരിദ്രർക്കു സഹായം നൽകൽ, രോഗികളെ സന്ദർശിക്കൽ, ഒറ്റപ്പെട്ടവരെ ആശ്വസിപ്പിക്കൽ മുതലായവ. ഇവയെല്ലാം മരിച്ചവർക്കുള്ള പ്രാർത്ഥനയിലുപരി, നമ്മുടെ ഹൃദയത്തെയും വിശ്വാസത്തെയും ദൈവസാന്നിധ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
ജീവിതത്തെ മനസ്സിലാക്കുന്ന ഒരു ക്ഷണം
മരണത്തെ കത്തോലിക്കാ വിശ്വാസം ഭയത്തിന്റെ പ്രതീകമാക്കി കാണുന്നില്ല. അത് ദൈവത്തിലേക്കുള്ള യാത്രയുടെ സ്വാഭാവികഘട്ടമാണ്. നവംബർ മാസത്തിലെ ഈ ഓർമ്മകൾ നമ്മെ പ്രേരിപ്പിക്കുന്നത് — ജീവിതം താൽക്കാലികമാണെന്ന ബോധ്യത്തിൽ, ദൈവകൃപയോടെ, സ്നേഹത്തിലും പ്രത്യാശയിലും നിറഞ്ഞു ജീവിക്കാനാണ്.
ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള വെള്ളിയാഴ്ചയാണ്. അതായത് ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ചയാണ്. എങ്കിലും, ഈ നവംബർ മാസത്തിൻ്റെ ആദ്യത്തിൽ സകല വിശുദ്ധരേയും ഓർക്കുന്നതോടൊപ്പം മരിച്ചവരെയും ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ സഭയിലെ മൃതസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.
മൃതസംസ്കാരം സഭയിൽ: സഭാപരമായ മൃതസംസ്കാര ശുശ്രൂഷയിലൂടെ ക്രിസ്തീയ വിശ്വാസത്തിൻ്റെ പല മാനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. മരിച്ചവർക്ക് വേണ്ടിയുള്ള ആധ്യാത്മിക സഹായം നൽകുക, ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുക, സംസ്കരിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമായി സംരക്ഷിക്കുക, പുനരുദ്ധാനത്തിനുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാനപ്പെട്ടവ. മതസംസ്കാരത്തിൽ സഭ മരിച്ചവരുടെ ശരീരങ്ങളെ ബഹുമാനിക്കുന്നു എന്നതും ഇതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. സത്യത്തിൽ ക്രൈസ്തവമൃത സംസ്കാരം സഭയുടെ ഒരു ആരാധന ആഘോഷമാണ്.
(CCC 1684).
നമ്മുടെ പാരമ്പര്യത്തിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷവും പല അവസരങ്ങളിൽ ആയി മരിച്ചവർക്ക് വേണ്ടി നാം പ്രാർത്ഥിക്കുന്നു. അതിൽ പ്രധാനപ്പെട്ട അവസരങ്ങൾ ചുവടെ ചേർക്കുന്നു.
1) നാളോത്തു പ്രാർത്ഥന
മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം മരണമടഞ്ഞ വ്യക്തിയുടെ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ദേവാലയത്തിൽ വച്ച് പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് നാളോത്തു പ്രാർത്ഥന. നമ്മുടെ കർത്താവ് ജായ്റോസിന്റെ മകളെ ഉയർപ്പിച്ച സംഭവം ഈ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നു. മരിച്ചവർ കർത്താവിൻ്റെ കൃപയാൽ ഉയർപ്പിക്കപ്പെടുമെന്ന വിശ്വാസവും പ്രതീക്ഷയും ഇവിടെ ഏറ്റു പറയുന്നു. ഈ പ്രാർത്ഥനയ്ക്ക് ശേഷം മൃതിയടഞ്ഞ വ്യക്തിയുടെ മക്കൾ പരസ്പരം ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി തഴുകൽ നടത്തിയിരുന്നു. ഈ തഴുകൽ ക്നാനായ സമുദായത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. അതുപോലെതന്നെ പ്രാർത്ഥനയ്ക്ക് ശേഷം പുരോഹിതൻറെ ഊറാലയിൽ ഉള്ള കുരിശ് വിശ്വാസികൾ ചുംബിക്കുകയും ചെയ്യുന്നു. അതിനുശേഷം ആണ് ദേവാലയത്തിൽ നിന്നും പോയിരുന്നത്. കൂടാതെ, മരിച്ചത് വിവാഹിതയാണെങ്കിൽ, ആ വ്യക്തി ധരിച്ചിരുന്ന താലി ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. വിവാഹത്തിലൂടെ ആ ദേവാലയത്തിൽ വച്ച് ആരംഭിച്ച വിവാഹബന്ധം, അവസാനിച്ചതിന്റെയും, സ്വർഗീയമണവാളനായ മിശിഹായെ പ്രതീക്ഷിക്കുന്നതിന്റെയും പ്രതീകമായിട്ടാണ് താലി നിക്ഷേപിച്ചിരുന്നത്.
2) പുലയടിയന്തരം
‘പുല’ എന്ന വാക്കിൻറെ അർത്ഥം അശുദ്ധി എന്നാണ്. മരണം മൂലമുള്ള അശുദ്ധിയെ വിശദീകരിക്കുക എന്ന ഉദ്ദേശത്തോടെ ഈ കർമ്മം നടത്തുന്നു. ഇത് സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവ വിശ്വാസത്തിലെ സ്വാധീനം ഇവിടെ കാണുവാൻ സാധിക്കും. ഈ ഒരു കാഴ്ചപ്പാടിനെ ക്രൈസ്തവീകരിച്ചതായി നമുക്ക് ഇതിനെ കാണാം. മരണശേഷം 11 ദിവസങ്ങളുടെ ഉപവാസത്തിനുശേഷം ആണ് ഈ കർമ്മം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നാമത്തെ ദിവസമോ അഞ്ചാമത്തെ ദിവസമോ ഏഴാമത്തെ ദിവസമോ ഈ കർമ്മം നടത്തുന്നു. അശുദ്ധിയെക്കാൾ മരിച്ച വ്യക്തിയുടെ പാപങ്ങൾക്കും പൊറുതി കൊടുക്കണമെന്നുള്ള ആഗ്രഹമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശം. അയമോദകവും കരിക്കും നാളോത്തു പ്രാർത്ഥനയിലേതുപോലെ ഈ അവസരത്തിലും ഉപയോഗിക്കുന്നു.
3) തൂക്കുവിളക്ക്
മരണ ദിവസം മുതൽ 40 ദിവസത്തേക്ക് ഭവനത്തിൽ കത്തിച്ച തൂക്കുവിളക്ക് വയ്ക്കുന്നത് ക്നാനായ സമുദായത്തിന്റെ പ്രത്യേകതയാണ്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് നിത്യപ്രകാശമായ മിശിഹാ തുണയായുണ്ട് എന്ന് ഈ വിളക്ക് സൂചിപ്പിക്കുന്നു.
4) 41 അടിയന്തരം
മരണദിവസം തുടങ്ങി ഇരുപത്തിയെട്ടാം ദിവസത്തിനു ശേഷമോ നാല്പ്ത്തിഒന്നാം ദിവസമോ അതിനു മുൻപോ നടത്തുന്ന പ്രാർത്ഥനയാണ് ഇത്. മുപ്പതാം ദിവസം പ്രത്യേക പ്രാർത്ഥന നടത്തുന്ന പാരമ്പര്യമുള്ളതായി വി. അപ്രേം രേഖപ്പെടുത്തിയിട്ടുണ്ട്.
5) 28 അടിയന്തരം
ഒന്നാം മരണ വാർഷികത്തിന്റെ 28 ദിവസങ്ങൾക്ക് മുമ്പ് നടത്തുന്ന പ്രാർത്ഥനയാണിത്. ചന്ദ്രമാസ കണക്കിൽ ഈ ദിവസമാണ് വാർഷികം. പൗരസ്ത്യ സുറിയാനി സഭയിൽ ലൂണാർ കലണ്ടർ അനുസരിച്ചാണ് ഏഴാം നൂറ്റാണ്ടുവരെ ആരാധനക്രമം ഉണ്ടായിരുന്നത്.
6) ശ്രാദ്ധ തിരുനാൾ (ചാത്തം /ദുക്റാന)
28 അടിയന്തരം ആഘോഷപൂർവ്വമായി നടത്തുന്നുണ്ടെങ്കിൽ ആണ്ടു ചാത്തം സാധാരണയായി നടത്താറില്ല. അന്നത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം മരിച്ച വ്യക്തിയുടെ കല്ലറയിലും ഭവനത്തിലും പ്രാർത്ഥനകൾ നടത്തുന്നു. ഉത്ഥാനത്തിനുള്ള വിശ്വാസത്തിൽ ഊന്നിയുള്ള പ്രാർത്ഥനകളാണ് ഈ അവസരത്തിൽ നടത്തുന്നത്. ഈ അവസരത്തിലെ വിഭവങ്ങളിൽ പ്രധാനപ്പെട്ടവ ചക്കര പാച്ചർ, നെയ്യപ്പം, പഴം എന്നിവയാണ്. മരിച്ച വ്യക്തി ദൈവസന്നിധിയിൽ അനുഭവിക്കുന്ന സന്തോഷത്തെയാണ് ചക്കര പാച്ചർ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ വൈദികൻ പഴവും നെയ്യപ്പവും വെഞ്ചിരിക്കുന്നു. ആദ്യ മാതാപിതാക്കളുടെ അനുസരണക്കേട് മൂലമുള്ള പാപത്തിൽ നിന്ന് മിശിഹാ നമ്മെ രക്ഷിച്ചു എന്നതിൻറ പ്രതീകമാണ് പഴവും നെയ്യപ്പവും നൽകുന്നതിലൂടെ സൂചിപ്പിക്കുന്നത്.
പ്രാർത്ഥനയ്ക്ക് ശേഷം കൈ കസ്തൂരി നൽകി, പൗരോഹിത്യത്തിന്റെ അടയാളമായ ഊറാറയിലെ സ്ലീവ ചുംബിച്ച ശേഷം ദക്ഷിണ നൽകുന്നു. മരിച്ചവർക്ക് വേണ്ടിയുള്ള പാപപരിഹാരാർത്ഥം ബലികളും കാഴ്ചകളും അർപ്പിക്കാൻ പണപ്പിരിവ് നടത്തി ജെറുസലേമിലേക്ക് അയച്ചുകൊടുത്തു എന്ന മക്കബായരുടെ പുസ്തകത്തിലെ സംഭവമാണ് ഇതിന് ആധാരം (2 മക്ക 12, 38-45).
കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു.
നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ (All Saints’ Day) — എല്ലാ വിശുദ്ധരെയും, പേരറിയപ്പെടാത്തവരെയുപോലും, ആദരിക്കുന്ന ദിനമാണ്.
നവംബർ 2 — സകല മരിച്ച വിശ്വാസികളുടെ തിരുനാൾ (All Souls’ Day) — മരണാനന്തര ശുദ്ധീകരണാവസ്ഥയിലുള്ള ആത്മാക്കൾക്കായി പ്രാർത്ഥിക്കുന്ന ദിവസമാണ്.
ഇവയ്ക്കു മുന്‍പുള്ള രാത്രി, ഒക്ടോബർ 31, All Hallows’ Eve എന്നത് അതിന്റെ വിജിൽ ദിനമായിരുന്നു. “Hallow” എന്ന പദം വിശുദ്ധൻ എന്നർത്ഥം വഹിക്കുന്നു. അതിനാൽ All Hallows’ Eve → Hallowe’en → Halloween എന്ന രൂപാന്തരം ഭാഷാപരമായ സ്വാഭാവിക വികാസമായിരുന്നു.
ആദ്യകാല ക്രിസ്ത്യാനികൾക്ക്, ഈ ദിവസം വിശുദ്ധരെയും മരിച്ചവരെയും ഓർത്തു പ്രാർത്ഥിക്കാൻ, അവരുടെ വിശ്വാസം പുതുക്കാനുള്ള ഒരു അവസരമായിരുന്നു. അതായത്, ഹലോവീന്റെ മതപരമായ മൂല്യം മരണം, വിശുദ്ധി, നിത്യജീവിതം എന്നിവയെ കുറിച്ചുള്ള ആത്മീയ ധ്യാനത്തിൽ ആയിരുന്നു — ഭീതിയിലോ കളിയിലോ അല്ല. ഇന്ന്, ഹലോവീൻ പ്രധാനമായും ഒരു സാംസ്കാരിക–വിനോദോത്സവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും, കുട്ടികളും മുതിർന്നവരും വേഷങ്ങൾ ധരിച്ച്, “Trick or Treat”, Pumpkin Carving, Theme Parties, Horror Movies തുടങ്ങിയവയിലൂടെ ആഘോഷിക്കുന്നു.
അനേകം രക്തസാക്ഷികളുടെ ചുടുണത്താൽ സ്ഥാപിതമായ കത്തോലിക്കാ സഭ, 2000 വർഷങ്ങൾക്ക് ശേഷവും അചഞ്ചലമായി സഭ നിലനിൽക്കുന്നതിൽ പ്രധാന കാരണം ലോകമെങ്ങും 24 മണിക്കൂറും ബലിയർപ്പണം നടത്തപ്പെടുന്നു. ഒരു ദിവസം ഏകദേശം 5 ലക്ഷം ദിവ്യബലി അർപ്പിക്കപ്പെടുന്നു എന്നതാണ് ഏകദേശ കണക്ക്. സാത്താനിക് ആരാധകർ നിരവധി പ്രവർത്തനങ്ങൾ സഭക്കെതിരെ നടത്തുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യപ്രാപ്തിയിൽ എത്താത്തതിന്റെ പ്രധാന കാരണം ദിവ്യബലി അർപ്പണം തന്നെയാണ്. പരിശുദ്ധ കുർബാനയോട് ചേർന്ന് സഭാ പഠനങ്ങൾക്ക് അനുസൃതമായി വരുംതലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് ഓരോ കത്തോലിക്ക കുടുംബത്തിനും വേണ്ടത്. അതിനായി വേദോപദേശ പഠന ക്ലാസുകളും സഭയുടെ പഠനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും ആവശ്യമാണ്.
ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ, സ്കോട്ട്‌ലൻഡിൽ, 2025 ഒക്‌ടോബർ 26-ന് മിഷൻ സൺഡേയും ജപമാല മാസത്തിന്റെ (കൊന്തപ്പത്തിന്റെ) സമാപനവും ഭക്തിപൂർവ്വം ആഘോഷിച്ചു. മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് തേക്കുനിൽനിൽക്കുന്നതിൽ ജപമാല പ്രാർത്ഥനയുടെ ആത്മീയ പ്രാധാന്യത്തെയും മിഷൻ ദിനത്തിന്റെ പ്രേക്ഷിത സന്ദേശത്തെയും പറ്റി പ്രസംഗിച്ചു.
പരിപാടിയിൽ CML യൂണിറ്റ് വൈസ് ഡയറക്ടർമാരായ ജോസ് സൈമൺ, ജൂബി ജോൺ, CML ഭാരവാഹികൾ, കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, മാതാപിതാക്കൾ, കുട്ടികൾ, വിശ്വാസികൾ എന്നിവർ സജീവമായി പങ്കെടുത്തു.വിശ്വാസപൂർണ്ണമായ അന്തരീക്ഷത്തിൽ പുതുമയും ഐക്യവും നിറഞ്ഞ ഈ ദിനാഘോഷം കുടുംബങ്ങളുടെ ആത്മാർഥ പങ്കാളിത്തത്താൽ അതീവ പ്രത്യേകതയാർജ്ജിച്ചു.
മിഷൻ സൺഡേയുടെ ഭാഗമായി ചാരിറ്റി സ്റ്റാൾ, ഫുഡ് മേള, ഗെയിംസ് എന്നിവയും സംഘടിപ്പിച്ചു. ഇതിലൂടെ £300 മിഷൻ സൺഡേ ചാരിറ്റി ഫണ്ടായി സമാഹരിച്ചു.ഈ ദിനാഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ കുടുംബങ്ങൾക്കും, വിശ്വാസികൾക്കും, അനുഭാവികൾക്കും ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കെൻ്റിലെ ക്നാനായക്കാരുടെ ആത്മീയ കൂട്ടായ്മയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ക്നാനായ കാത്തലിക് മിഷനിൽ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ തിരുനാൾ ഒക്ടോബർ പത്തൊമ്പതാം തിയതി സമുചിതമായി ആഘോഷിച്ചു.
ഉച്ചകഴിഞ്ഞ് 2: 30ന് മിഷൻ കോഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ കൈക്കാരന്മാരുടെയും കൺവീനർമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ കോടിയേറ്റ് നടത്തി. തുടർന്ന് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും നടത്തപ്പെട്ടു.
തിരുനാളിൽ ബഹുമാനപ്പെട്ട മാത്യൂസ് വലിയപുത്തൻപുര അച്ചൻ്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു.
ഓരോ ഇടവക കൂട്ടായ്മയുടെയും നിലനിൽപ്പിനാധാരം ദൈവപരിപാലനയിൽ ഉള്ള വിശ്വാസികളുടെ ആശ്രയമാണ് എന്ന് മാത്യൂസ് അച്ചൻ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം ഭക്തിസാന്ദ്രമായി തിരുനാൾ പ്രദക്ഷിണം നടത്തുകയും ശേഷം പരിശുദ്ധ കുർബാനയുടെ ആശിർവാദം നടത്തപ്പെടുകയും ചെയ്തു. ഈ വർഷം സൺഡേ സ്കൂൾ പരീക്ഷയിൽ സമ്മാനാർഹരായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. അതോടൊപ്പം ബൈബിൾ കയ്യെഴുത്ത്പ്രതി തയ്യാറാക്കുവാൻ സഹായിച്ച എല്ലാവരെയും അനുമോദിച്ചു.
തിരുനാളിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രത്യേകിച്ച് കൈക്കാരന്മാർക്കും, ലിജിയൻ ഓഫ് മേരിയിലെ അംഗങ്ങൾക്കും, മറ്റ് തിരുനാൾ കമ്മിറ്റി അംഗങ്ങൾക്കും, പ്രസുദേന്തിമാർക്കും കമ്മിറ്റി തിരുനാൾ കൺവീനർ സിജു ചാക്കോ നന്ദി അറിയിച്ചു. സ്വാദിഷ്ടമായ സ്നേഹവിരുന്ന് തിരുനാളിൻ്റെ മാറ്റ് കൂട്ടുകയും സൗഹൃദം പുതുക്കുവാനുള്ള അവസരവുമായിരുന്നു.
യോർക്ക്ഷെയർ: സെൻ്റ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ഷെയറിൽ ഇടവകാംഗങ്ങൾ ചേർന്ന് കൈകൊണ്ട് പകർത്തി എഴുതിയ സമ്പൂർണ്ണ ബൈബിൾ മിഷൻ സെൻ്ററിൽ ഭക്തിപൂർവ്വം പ്രതിഷ്ഠിച്ചു. ദൈവവചനം കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും, ഓരോ വാക്യവും ഹൃദയത്തിൽ സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് മിഷനിലെ വിവിധ അംഗങ്ങൾ ചേർന്ന് ബൈബിൾ പകർത്തി എഴുതുന്ന ഈ ഉദ്യമം ആരംഭിച്ചത്. വിശ്വാസത്തോടും, പ്രാർത്ഥനയോടും കൂടിയാണ് ഓരോരുത്തരും ഈ ദൗത്യത്തിൽ പങ്കുചേർന്നത്. പകർത്തി എഴുത്ത് പൂർത്തിയാക്കിയപ്പോൾ ബൈബിളിലെ സത്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചെന്നും, അത് തങ്ങളുടെ ആത്മീയ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്ക് കാരണമായെന്നും മിഷൻ അംഗങ്ങൾ സാക്ഷ്യപ്പെടുത്തി.
സമ്പൂർണ്ണ ബൈബിൾ കൈകൊണ്ട് എഴുതി പൂർത്തിയാക്കിയ ശേഷം, പ്രത്യേക ചടങ്ങുകളോടുകൂടിയാണ് മിഷൻ സെൻ്ററിൽ പ്രതിഷ്ഠിച്ചത്. ഈ സംരംഭം മറ്റ് വിശ്വാസ സമൂഹങ്ങൾക്കും പ്രചോദനമാവുകയാണ്. ദൈവവചനം ജീവിതത്തിൽ പകർത്താനുള്ള ഈ ഉദ്യമത്തിന് മിഷൻ വികാരി ഫാ. ജോഷി ഫിലിപ്പ് കൂട്ടുങ്കൽ അഭിനന്ദനങ്ങൾ അറിയിച്ചു.
The third ‘Pre Marriage course’ of 2025 took place on 16, 17 & 18th of October at Savio House in Macclesfield. There were 48 young people who took part in this Marriage preparation course from various parts of the UK.
There were various useful topics dicussed like the Theology of Marriage. Knanya Wedding customs, Hitches of married life, Sexuality in married life, Future of Knanaya community & Relationship based parenting and many more. All of these topics are delivered through Powerpoints, videos, debates, Question answer sessions, group discussions based on scenarios etc. Along with classes, there was Holy Mass, confession, adoration & rosary each day. A team of 12 dedicated fecilitators under the leadership of Fr Jinse Kandakkatt & Deacon Anil Lukose along with our Knanaya priests deliver these useful sessions to our ‘would be couple’s. At the end of all the sessions, the youth are given opportunities to give their feedback about the course and based on the feedback, the resource team make amendments for the future to improve it further.
Every year three sessions are held to prepare our youngsters for a blessed married life in February, June & October and these sessions are well attended. Below are the testimonies provided by 4 youngsters who attended the ‘Pre Mrriage course’ in October 2025.
Alan Sabu- We may already know a few things but hearing other’s experiences and learning through reinforcement was a great opportunity during the ‘Pre Marriage Course’.