Joe & Varsha

ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവും കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി മാതൃ ഇടവകയുമായ കൈതവേലിൽ സിറിൽ – മിനി ദമ്പതികളുടെ മകൻ ജോ സിറിളും

വൂസ്റ്റര്‍ ഹോളി കിംഗ്‌സ് മിഷന്‍ അംഗവും ഇരവിപേരൂര്‍ ക്‌നാനായ മലങ്കര കത്തോലിക്കാ പള്ളി മാതൃ ഇടവകയുമായ കൊടിഞ്ഞൂർ റെജി ജിജി ദമ്പതികളുടെ മകളായ വർഷയും തമ്മിലുള്ള വിവാഹം 2025 മെയ് 10-ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ആശീർവദിച്ചു. നിരവധി വൈദികരുടെ സാന്നിധ്യം ഉണ്ടായിരുന്നു നവദമ്പതികൾക്ക് തെക്കൻ ടൈംസിന്റെ മംഗളാശംസകൾ!

More children more anointing: 6 Children family

Mr. Sujan Thomas and his wife Thushara are the proud parents of a vibrant and devout Catholic family blessed with seven children. Their eldest, Thomas Sujan, is 18 years old and has completed Year 13. He is currently pursuing a degree in Criminal Psychology at a Grammar School. Jose Sujan, their second son, is in Year 10, preparing for his GCSEs at St. Edmund Catholic School in Dover, where his younger siblings Anna Mariya (Year 9) and Jacob Sujan (Year 4) also study. Their fifth child, Leo Carlo, has just begun his schooling journey, while their youngest, Liza Maria, is a joyful 10-month-old baby. The family exemplifies strong Catholic values, nurturing their children in faith, education, and community involvement.

Mr. Sujan Thomas, residing at Thatayil House, Payyavoor and a member of St. Sebastian’s Church, is a dedicated family man and a deeply committed lay missionary. He and his wife Thushara, who hails from St. Thomas Parish, have six children, ranging from a university student pursuing Criminal Psychology to a 10-month-old infant. Over the past several decades, Mr. Thomas has played a significant role in both local and international mission and pastoral work. His journey began with mission work alongside Bishop George Palliparambil, later serving as a Mission Officer from 1996 to 2004. Professionally, he has held key positions such as Project Officer with the Malabar Social Service Society, member of the Kottayam Diocesan Commission, and resource person for marriage preparation courses, parenting talks, and catechism training across Kottayam and Malabar.

His contributions extend internationally, having conducted psycho-spiritual retreats across India and in GCC countries like Bahrain, Dubai, and Kuwait. He has also served as PRO and Counsellor for Hudeaiyaam College of Counselling and Christuraj Hospital under the SH Medical Trust. A sought-after motivational speaker and trainer, Mr. Thomas has led formation programs for religious congregations, seminaries, and youth, including four years of active youth ministry at Sacred Heart Catholic Church in Bahrain. Alongside his wife, he has been an integral part of the Jesus Youth Movement for over 25 years, serving in formation roles and leadership capacities such as the Animator for the Kannur Zone. Additionally, he has provided NLP training for educational institutions and continues to be a vital resource for youth programs and family retreats within Syro-Malabar parishes in the UK. His life’s work reflects a profound commitment to spiritual leadership, community formation, and family-centered ministry. Mr Sujan and Thushara family lives in Dover and are active members of St. John Paul Knanaya catholic mission in Kent.

Liby Sibu- An ambitious Nurse’s journey : From the small state of Kerala to the Leadership role in the NHS.

Laiby is the pride of Nellanikottu family in Parambenchery. She is the daughter of the late N M Mathai and Mary Mathai. Laiby is married to Mr. Sibu Jose Thadathilchalil house from Uzhavoor, and together they are blessed with four wonderful children- Roshin, Ashin, Siona & Liona.

Laiby completed her primary and secondary school educational in Parambenchery and Pulinthanam and later she did her college education from St Stephens college, Uzhavoor, and pursued her nursing studies in Erode. Her professional journey started in India, where she gained experience working in Delhi, Azamgarh, Chandigarh, and Malé. These early years laid a strong foundation for her nursing career. In October 2005, she moved to the United Kingdom as a student to complete an adaptation course. She got herself registered with the Nursing and Midwifery Council (NMC) in 2006 and began working in a nursing home in Blackburn as a Registered Nurse, eventually rising to the role of a Deputy Manager. In 2008, she joined University Hospitals of Leicester as a Band 5 nurse in cardiac theatre and was then promoted to Band 6 in 2013. During this time, she completed her BSc (Hons) in Health and Social care from De Montfort University (DMU) in Leicester. She also served as a guest lecturer at DMU, teaching undergraduate nursing students—an experience Laiby found incredibly rewarding.

Following on from that, Laiby joined Kettering General Hospital as a Band 7 nurse and worked there for three years. In 2019, she moved to University Hospitals Coventry and Warwickshire as a Band 7, specialty lead in the cardiothoracic theatres. She then proceeded to complete an MSc in Global Healthcare Management course and was subsequently promoted as Band 8 Theatre Manager. To further her leadership development, she then completed the Chartered Manager Fellowship Programme with the Chartered Management Institute (CMI) and became a Chartered Manager. She is very grateful that the Trust supported and funded her enrolment in all her studies. Alongside her clinical and managerial responsibilities, she has been actively involved in supporting international colleagues. She actively contributed to the Shared Decision-Making Council for Internationally Educated Staff at UHCW, helping to guide and empower internationally educated nurses.

It is an honour to say that Laiby is also an active member of the Leicester Kerala Community and was honoured to contribute to the Nurses Day celebration as a plenary session speaker. She supported and provided guidance to fellow nurses through the Leicester Kerala Nurses Leaders Forum, which works to uplift and mentor Kerala nurses in the region. Laiby was also delighted to receive the first prize in the abstract writing competition at the first Kerala Nurses UK conference. She was also nominated by her Trust for the prestigious Florence Nightingale Foundation Fellowship Programme and she is currently enrolled in the fellowship. Recently, Laiby had the honour of attending the Florence Nightingale Commemoration Service at Westminster Abbey—an unforgettable experience that reaffirmed her commitment to nursing leadership and excellence.

Reflecting back, her journey from Kerala to becoming a theatre manager in the NHS has been filled with challenges, growth, and immense gratitude. At the same time, Laiby also remains passionate about giving back, supporting others, and continuing to grow in this ever evolving and rewarding profession. We are honoured to say that Laiby and family are from St Jude Knanaya Catholic Mission- Leicester. May God continue to bless Laiby in her ambitions journey.

തെക്കൻ ടൈംസിന്റെ ഇരുപതാമത് എഡിഷൻ

ഒക്ടോബർ 4 ശനിയാഴ്ച യുകെയിലെ ക്നാനായ കത്തോലിക്കരുടെ മഹനീയ ദിനം വാഴ് വ് വിശദമായ വാർത്തകൾ, ലിവർപൂൾ ദൈവാലയ വെഞ്ചിരിപ്പിന്റെ വിശേഷങ്ങളും ചിത്രങ്ങളും, റോയി സ്റ്റീഫൻ എഴുതിയ ലേഖനം, ജീവിതപങ്കാളിയെ കണ്ടെത്തുവാൻ തെക്കൻ ടൈംസ് വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം 37 പേജുകളിലായി തെക്കൻ ടൈംസിന്റെ ഇരുപതാമത് എഡിഷൻ.

30 SEPTEMBER 2025

വാഴ്‌വ് 2025 തെക്കൻ ടൈംസ് ബഹുവർണ്ണ സപ്ലിമെൻറ് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പ്രകാശനം ചെയ്തു.

2024 ഡിസംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഔദ്യോഗിക ദ്വൈവാരിക ആയ തെക്കൻ ടൈംസ് വാഴ് വ് 2025 അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെൻറ് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് പ്രകാശനം ചെയ്തു. തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുര ആദ്യ പ്രിന്റഡ് കോപ്പി അഭിവന്ദ്യ കൊച്ചുപിതാവിന് നൽകുകയും തുടർന്ന് കൊച്ചു പിതാവ് ഔദ്യോഗികമായി പ്രകാശനം നിർവഹിക്കുകയും ചെയ്തു കാനൻ മോറിസ് ഗോർഡൻ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു.

Vazhvu 2025 Souvenir Released by His Excellency Mar Joseph Pandarasseril

വാഴ്‌വിന്റെ സമഗ്രമായ വാർത്തകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രിന്റഡ് കോപ്പി എല്ലാ മിഷനിലേക്കും ഈയാഴ്ച തന്നെ എത്തിക്കുകയും എല്ലാ കുടുംബങ്ങളിലേക്കും കോപ്പികൾ കഴിവതും വേഗം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഇതാദ്യമായിട്ടാണ്
വാഴ്‌വിന്റെ ഒരു സപ്ലിമെൻറ് എല്ലാ ഭവനങ്ങളിലും പ്രിന്റഡ് കോപ്പിയായി എത്തിക്കുന്നത്. തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുരയുടെ അക്ഷീണമായ പ്രവർത്തനവും എഡിറ്റോറിയൽ ബോർഡിൻറെ കൂട്ടായ പ്രവർത്തനം കൂടി ഒത്തുചേർന്നപ്പോൾ ബഹുവർണ്ണ പ്രിന്റഡ് സപ്ലിമെൻറ് പ്രസിദ്ധീകരിക്കുവാൻ സാധിച്ചത്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഇടവക പ്രവർത്തനങ്ങൾ ഭംഗിയായി വിശ്വാസികളിലേക്ക് എത്തിക്കുവാൻ ചുരുങ്ങിയ കാലയളവിൽ തെക്കൻ ടൈംസിന് സാധിച്ചു. ബഹുവർണ്ണ പ്രിന്റഡ് സപ്ലിമെൻറ് പ്രസിദ്ധീകരിച്ചത് വഴി തെക്കൻ ടൈംസി്ന് പൊൻതൂവൽ ആകുകയാണ്

യുകെ ക്നാനായ കത്തോലിക്കർ എന്തിനു വാഴ്‌വിൽ പങ്കെടുക്കണം

ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം വാഴ്‌വ് എന്ന വാക്കിന്റെ അർഥം തന്നെ അനുഗ്രഹം പകർന്നു കൊടുക്കുക എന്നതാണ്. എല്ലാ ദൈവീക ആശിർവാദങ്ങളും അനുഗ്രഹങ്ങളും അടുത്ത തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്നത് തന്നെയാണ് വാഴ്‌വിലൂടെ ചെയ്യപ്പെടുന്നത്. ആ വാഴ്‌വ് അല്ലെങ്കിൽ ആശിർവാദം സ്വീകരിക്കുന്നതിന് മക്കളെ പ്രാപ്‌തരാക്കുക എന്ന ഉത്തരവാദിത്യമാണ് മാതാപിതാക്കൾ ചെയേണ്ടത്. യഥാർത്ഥ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളും അതുവഴി ദൈവവിശ്വാസത്തിലും സഭാവിശ്വാസത്തിലും അടിയുറച്ച സമുദായ സംരക്ഷണത്തിന് മക്കളെ യോഗ്യരാക്കുക എന്ന ഉത്തരവാദിത്തമാണ് നിറവേറുന്നത്. കാരണം ഇനി വരുന്ന മക്കളുടെ തലമുറയാണ് സമുദായ സംരക്ഷണം നടത്തേണ്ടതും അവരിലൂടെ ആണ് വാഴ്‌വ് കൈമാറേണ്ടതും.

ക്നാനായ സമുദായത്തിന്റെ വളർച്ച അല്ലെൻകിൽ നിലനിൽപ് എല്ലാകാലത്തും സഭാ സംവിധാനത്തോട് ചേർന്ന് നിന്നുകൊണ്ടായിരുന്നു . നമ്മുടെ വൈദികരെയും പിതാക്കൻമാരെയും ചേർത്തു പിടിക്കുവാനും സഭാസംവിധാനത്തെ പരിപോഷിപ്പിക്കുവാനും അതുവഴി മക്കളെ സഭാ നിയമങ്ങൾ പാലിച്ചു, സഭാവിശ്വാസത്തോടെ ജീവിക്കുവാൻ പ്രാപ്‌തരാക്കുവാനുമുള്ള സുവർണാവസരമാണ് വാഴ്‌വ് എന്ന പരിപാടിയിലൂടെ യുകെ ക്നാനായ മിഷൻ യുകെ ക്നാനായ കത്തോലിക്കർക്ക് ഒരുക്കി തരുന്നത്. നമ്മുടെ ആത്മീയ ആചാര്യന്മാരായ പിതാക്കന്മാരിൽ ഒരാളുടെയെങ്കിലും സാന്നിധ്യമാണ് വാഴ്‌വിന്റെ ഏറ്റവും വലിയ സവിശേഷത.

നമ്മൾ പിതാക്കൻമാരോടും സഭയോടും ചേർന്ന് നിൽക്കുന്ന യഥാർത്ഥ കാത്തോലിക്ക വിശ്വാസികൾ ആണ് എന്ന് നമ്മുടെ മക്കൾക്ക് ചെറുപ്പകാലം തൊട്ടേ തോന്നണമെങ്കിൽ അവരെ മിഷൻ കുർബാനകളിൽ ഭാഗഭാക്കുകൾ ആക്കുകയും വാഴ്‌വ് പോലുള്ള നമ്മളെ ദൈവവുമായി ബന്ധിപ്പിക്കുന്ന നമ്മുടെ ആത്മീയ ആചാര്യന്മാരായ പിതാക്കന്മാർ വരുന്ന പരിപാടികളിൽ, കുടുബസമേതം പങ്കെടുപ്പിച്ചു, സമുദായ ബോധവും സ്വവംശവിവാഹ നിഷ്ഠയുടെ പ്രാധാന്യവും ചെറുപ്പം മുതലേ ഉൾക്കൊള്ളുവാൻ ഉള്ള പ്രേരണ ചെലുത്തുവാനുമുള്ള ഉത്തരവാദിത്തം എല്ലാ ക്നാനായ മാതാപിതാക്കൾക്കും ഉണ്ട്‌ .

വാഴ്‌വിൽ സഹകരിക്കുന്നതിലൂടെ ഈ വലിയൊരു ഉത്തരവാദിത്തത്തിൽ പങ്കാളി ആകുവാനുള്ള അവസരം ആണ് ലഭിക്കുന്നത്. നമ്മുടെ കുട്ടികളെ ദൈവത്തോട് അടുപ്പിക്കുന്ന നമ്മുടെ ദൈവീക ഉത്തരവാദിത്വത്തിന്റെ വിജയമാണ് സഭാ പിതാക്കന്മാരോടും വൈദികരോടും ഒപ്പം ആത്മാർത്ഥമായി വാഴ്‌വിൽ പങ്കാളിയാകുന്നത് .

വാഴ്‌വ് ഒരു കുടുംബകൂട്ടായ്‍മയാണ്. ഇവിടെ യുകെയിലുള്ള എല്ലാ ക്നാനായ കത്തോലിക്കരും, സഭാ നിയമം അനുസരിച് ഇവിടുത്തെ സീറോ മലബാർ രൂപതയുടെ കിഴിൽ വരികയും ക്നാനായ മിഷൻ ക്നാനായകാർക്ക് മാത്രമായുള്ള സംവിധാനം ആകുന്നതിനാലും, മിഷൻ / ഇടവക വികാരിമാർ ക്നാനായ വൈദികർ ആകുന്നതിനാലും ക്നാനായ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുവാൻ സഭാ പിതാക്കന്മാരുടെ ദീർഘ വീക്ഷണവും പ്രത്യേക താൽപര്യ പ്രകാരവും സ്ഥാപിതമായ ക്നാനയമിഷന്റെ നേതൃത്വത്തിൽ നടക്കുന്ന വാഴ്‌വിൽ കുടുംസമേതം പങ്കെടുക്കുക എന്നുള്ളത് യുകെയിലുള്ള എല്ലാ ക്നാനായ കത്തോലിക്കരുടെയും ആവശ്യമാണ്, അവകാശമാണ്. കുട്ടികൾ ഉള്ള, പ്രത്യേകിച്ച് ടീനേജ് പ്രായം മുതൽ, മാതാപിതാക്കൾ അവരെ പങ്കെടുപ്പിക്കാൻ ബാധ്യസ്ഥരുമാണ് .

യുകെ ക്നാനായ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വാഴ്‌വിൽ പങ്കെടുക്കുന്നത്, ദൈവത്തോടുള്ള ഭക്തിയും, സഭയോടുള്ള വിധേയത്വവും, സഭാപിതാക്കന്മാരോടുള്ള അനുസരണവും, വൈദികരോടുള്ള ബഹുമാനവും, സമുദായത്തോടുള്ള സ്നേഹവും, സ്വന്തം കുടുംബത്തോടുമുള്ള ഉത്തരവാദിത്തവും പ്രകടമാക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം കൂടി ആയിട്ടാണ് കണക്കാക്കുന്നത്.

“വാഴ്‌വ് ഒരു അനുഭൂതി ആണ് , ദൈവീക അനുഭൂതി , ഒരിക്കലും കൈമോശം വരാത്ത ഒരു അനുഭൂതി , ആ അനുഭൂതി നേരിട്ട് അനുവഭിച്ചു തന്നെ അറിയണം. യുകെയിൽ ഉള്ള എല്ലാ യഥാർത്ഥ ക്നാനായ കത്തോലിക്കരും ഇതിൽ പങ്കെടുക്കുവാൻ പിതാക്കന്മാരും, വൈദികരും, ലോകമെമ്പാടുമുള്ള ക്നാനായ കാത്തോലിക്കാ സമൂഹവും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .

വീടൊരുക്കാം വാഴ്‌വിലൂടെ വാതിൽ തുറന്നു കൊടുക്കുന്നത് വീടില്ലാത്ത ഒരു കുടുംബത്തിനാണ് . ഇതിൽ പങ്കാളി ആകുന്നതിലൂടെ നമ്മൾ നിക്ഷേപിക്കുന്നത് ദൈവ സമക്ഷത്താണ്‌. ഒരു കുടുംബത്തിന്റെ, വീട് എന്ന സ്വപ്നം സഫലമാക്കാൻ അണിചേരാം നമ്മുക്കു ഈ അനുഗ്രഹ വാഴ്‌വിൽ ( vazhvu 2025 ).

വീടൊരുക്കാം വാഴ്‌വിലൂടെ : കൈത്താങ്ങുമായ് ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിലെ യുവജനത

ഒക്ടോബർ 4 ന് ബർമിംഗ്ഹാമിൽ നടക്കുന്ന വാഴ്‌വ് 2025 ലെ “വീടൊരുക്കാം ‌ വാഴ്‌വിലൂടെ “ എന്ന പുണ്യ പദ്ധതിക്ക്‌ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തു ലഭിച്ച തുകയിൽ നിന്നും 200 പൗണ്ട്‌ വിലയുളള 2 ഗോൾഡൻ ടിക്കറ്റുകൾ വാങ്ങി ഈ ഉദ്യമത്തിന് പങ്കാളികളായി ഏവർക്കും മാതൃക ആയിരിക്കുകയാണ് ഹോളി കിങ്‌സ് മിഷനിലെ യുവതി യുവാക്കൾ .

ഹോളി കിങ്‌സ് മിഷനിലെ വൂസ്റ്റർ ഭാഗത്തു താമസിക്കുന്ന പഠനത്തോടൊപ്പം ജോലി ചെയ്യുന്ന പുതു തലമുറയും , നാട്ടിൽ നിന്നും പഠനത്തിനും ജോലിക്കുമായി എത്തി ഹെർഫോർഡിൽ താമസിക്കുന്ന യുവതി യുവാക്കളുമാണ് ഇതിൽ പങ്കാളികളായിരിക്കുന്നത് .

തങ്ങളുടെ പൂർവികരും, മാതാപിതാക്കളും പകർന്നു തന്ന പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും നന്മകൾ ആണ് ഈ സൽപ്രവർത്തിക്കു ഇവർക്ക് പ്രചോദനമായത് .

കോട്ടയം അതിരൂപതയുടെ പിതാക്കന്മാർക്കും വൈദികർക്കുമൊപ്പം സഭയേയും സമുദായത്തെയും കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന കുടിയേറ്റ മഹാരഥൻമാരുടെ പിൻതലമുറക്കാർ ഒഴുകി എത്തുന്ന മഹാ കുടുംബ സംഗമത്തിനുള്ള തയ്യാറെടുപ്പിലും ആകാംഷയിലുമാണ് ഹോളി കിങ്‌സ് മിഷനിലെ മാതാപിതാക്കളും യുവജങ്ങളും.

ആത്‌മീയ ഉണർവും ആവേശവുമായി ESPERANZA 2025

ബർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷനും ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനും സംയുക്തമായി സംഘടിപ്പിച്ച Esparaansa 2025 ആവേശോജ്വലമായി

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു ‌ മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ 10 മണിക്കു മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ വിശുദ്ധ കുർബാനയോട് കൂടി ഏകദിന ശിൽപശാല ആരംഭിച്ചു .

യുവജനങ്ങൾക്കായി നിരവധി ക്ലാസുകൾ നയിക്കുകയും കൗണ്സിലിംഗ് നടത്തുകയും ചെയ്യുന്ന ശ്രീ സുജൻ തോമസും , ക്നാ ഫയർ uk ടീം ശ്രീമതി മിലി തോമസിന്റെയും, നേതൃത്വത്തിൽ മാതാപിതാക്കൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികളും ക്ലാസുകളും നടത്തി. കൂട്ടായ്മയുടെ ശക്തിയും പ്രാധാന്യവും മനസിലാക്കിത്തരുന്ന വ്യത്യസ്തങ്ങളായ ഗെയിമുകളും മറ്റും ഉൾക്കൊള്ളിച്ചുള്ള ഈ ഏകദിന സ്നേഹ കൂട്ടായ്മ യിൽ പങ്കെടുത്ത എല്ലാവർക്കും ഒരു നവ്യാനുഭവമായി .

ദിവസം മുഴുവൻ ആഘോഷമാക്കിയ പരിപാടികൾക്ക് ബഹു ഷഞ്ചു കൊച്ചുപറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ കോർഡിനേറ്റർമാരായ ശ്രീമതി മിനി ബെന്നി, ശ്രീമതി ലിറ്റി ജിജോ എന്നിവരും രണ്ടു മിഷനുകളിലെ കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ, വേദപാഠ അദ്ധ്യാപകർ, യുവജന പ്രീതിനിധികൾ തുടങ്ങി വിപുലമായ കമ്മറ്റിയാണ് ഈ ഏകദിന കൂട്ടായ്മ്മക്ക് നേതൃത്വം കൊടുത്തത്. ESPERANZA എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പ്രത്യാശയുടെ നിറവിൽ, സന്തോഷത്തിലാണ് ആരാധനക്കും സ്നേഹവിരുന്നിനും ശേഷം രാത്രി 8 മണിയോടുകൂടി എല്ലാവരും മടങ്ങിയത്‌ .

Vazhvu 2025 – Knanaya Family Gathering: A Day of Fun,Faith & Future!

You’re warmly invited to a special day of fellowship and celebration at our Vazhvu – Knanaya Family Gathering — a time for all generations to come together in joy, reflection, and inspiration!

🗓️ Date: 4th October 25

📍 Bethel convention Centre

Proudly organized by our young and energetic youth, this event is packed with engaging activities for all age groups:

• 🔍 Years 1–5: Biblical Treasure Hunt

Discover hidden treasures and explore God’s Word through a fun and interactive scavenger hunt!

• 🎲 Years 6–9: Bingo Bonanza

Enjoy an exciting game of Bingo with chances to win great prizes and share in laughter!

• 💼 Years 10 & Above: Career’s Fair

Meet professionals ready to inspire and guide our youth toward a purposeful future.

Let’s celebrate faith, family, and our shared future—together.

✨ Come and be blessed! ✨

ബ്രിസ്റ്റോൾ സെന്റ് ജോർജ് മിഷനിലേക്ക് പുതിയതായി നിയമിതനായ ജിബിൻ പാറടിയിൽ അച്ചന് സ്വീകരണം നൽകി

ബ്രിസ്റ്റോൾ സേക്രട്ട് ഹാർട്ട് കാത്തോലിക് പള്ളിയിൽ 07/09/25 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സ്വീകരണ യോഗത്തിൽ BKCA പ്രസിഡന്റ്‌ ബൈജു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയുണ്ടായി. സെന്റ് ജോർജ് മിഷനെ പ്രതിനിധീകരിച്ചു കൈക്കാരൻ തോമസ് ജോസഫ് തൊണ്ണന്മാവുങ്കൽ മിഷനിലെ എല്ലാ കൂടാര യോഗങ്ങളുടെ പേരിലും ആശംസ അറിയിച്ചു.

തുടർന്ന് ജിബിൻ അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ ബ്രിസ്റ്റോളിലും സമീപ നഗരങ്ങളായ സ്വിൻഡൻ, വെസ്റ്റൺ സൂപ്പർമെയർ, ബാത്ത്, ഡെവൺ എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന ക്നാനായ സമുദായംഗങ്ങളുടെ ആത്മീയ വളർച്ചക്ക് ക്നാനായ സമുദായത്തിന്റെ പാരമ്പര്യമനുസരിച്ചു സഭയോടൊപ്പം ഒരുമയോടെ മുന്നോട്ടു പോകണമെന്ന് ആഹ്വാനം ചെയ്തു. അതിനുവേണ്ടി എല്ലാവരുടെയും ശക്തമായ പ്രാർത്ഥനയും നിറഞ്ഞ പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ടാണ് അച്ചന്റെ വാക്കുകൾ അവസാനിപ്പിച്ചത്. BKCA വൈസ് പ്രസിഡന്റ് ഷിനു നിഥിൻ എല്ലാവർക്കും നന്ദി പറഞ്ഞു.

സ്വന്തമായി ദൈവാലയം സാധ്യമാകുമ്പോൾ…

യുകെയിലെ ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികൾക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണ്. സർവ്വശക്തനായ ദൈവത്തെ ആരാധിക്കുവാൻ സ്വന്തമായി ഒരു ദൈവാലയം കൂടാതെ നല്ലൊരു പാരീഷ് ഹാളും വൈദിക മന്ദിരവും. വർഷങ്ങൾ ആയിട്ടുള്ള നിരന്തരമായ പ്രാർത്ഥനയുടെയും പ്രവർത്തിയുടെയും ഫലമാണ് ഈ ശനിയാഴ്ച ലിവർപൂൾ ദേശത്ത് സാധ്യമാകുന്നത്.

ദൈവാലയത്തിന്റെ പ്രഥമമായ ലക്ഷ്യം ദൈവ ആരാധന തന്നെയാണ്. സ്തുതി ഗീതങ്ങളാലും, ആരാധന ഗീതങ്ങളാലും, അനുതാപത്തിന്റെയും അനുരഞ്ജനയും കൃതജ്ഞതയുടെയും പ്രാർത്ഥനകൾക്ക് ഉറവിടമാണ് ദൈവാലയം.

ക്രിസ്തുവിൻറെ ശരീര രക്തങ്ങൾ സ്വീകരിക്കുമ്പോൾ മറ്റുള്ളവരിൽ ക്രിസ്തു ദർശനം സാധ്യമാകുവാനും, പരസ്പര സ്നേഹത്തിലും, സൗഹൃദത്തിലും സമുദായം വളരുവാനും ദൈവാലയം ഉപകരിക്കും.

സുവിശേഷവൽക്കരണത്തിന്റെ ഉറവിടമാകുകയാണ് ദൈവാലയം ലഭിക്കുക വഴി. വചനം പഠിക്കുവാനും അത് അനുസരിച്ച് ജീവിക്കുവാനും ദൈവാലയത്തിൽ നിന്ന് ലഭിക്കുന്ന പഠനം വഴി ഉപകരിക്കും.

ഇടവക എന്നുള്ളത് സാമൂഹിക സമ്പർക്കത്തിനുള്ള വേദി അല്ല. പകരം ദൈവത്തിൻറെ ഭവനമാണ്. അതിവിശുദ്ധമായ സ്ഥലമാണ് ദൈവാലയം. അതിനാൽ തന്നെ അതിൻറെ പവിത്രതയോടെ തന്നെ കാത്തുസൂക്ഷിക്കുവാൻ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധരാണ്. .

കൂദാശകൾ പരികർമ്മം ചെയ്യുന്നതു വഴി / അവ സ്വീകരിക്കുന്നത് വഴി ക്രിസ്തുവാകുന്ന മുന്തിരിച്ചടിയുടെ ശാഖകളായി നാം മാറ്റപ്പെടുന്നു.

നിങ്ങൾ എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലും വസിക്കും. മുന്തിരി ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.

(യോഹ 15.4-5)

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

യൂറോപ്പില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി ലഭിച്ച ആദ്യ ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം സെപ്റ്റംബര്‍ 20-ന് ലിവര്‍പൂളില്‍

പ്രിയമുള്ളവരേ,

കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദി പറയുവാന്‍ അവിടുത്തെ നാമം വാഴ്ത്തുവിന്‍ (സങ്കീ. 100, 4). ദൈവ കരുണയുടെ വലിയ അടയാളമായി ലിവര്‍പൂളില്‍ നമുക്ക് ലഭിച്ച ദേവാലയത്തിന്റെയും പാരീഷ് ഹാളിന്റെയും വെഞ്ചെരിപ്പു കര്‍മ്മം 2025 സെപ്റ്റംബര്‍ 20 രാവിലെ 10 മണിക്ക് നടക്കുകയാണല്ലോ. കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വെഞ്ചെരിപ്പ് തിരുക്കര്‍മ്മങ്ങളില്‍ ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഷെറിങ്ങ്ടണ്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും മറ്റു വൈദികരും സഹകാര്‍മ്മികരാകും. യൂറോപ്പിലെ തന്നെ ആദ്യ ക്‌നാനായ കത്തോലിക്ക ദേവാലയമായി ലിവര്‍പൂള്‍ സെന്റ് പയസ് ടെന്‍ത് ദൈവാലയം മാറുമ്പോള്‍ ദീര്‍ഘകാല സൗജന്യ ഉപയോഗത്തിനായി ഈ ദേവാലയം തന്ന ലിവര്‍പൂള്‍ അതിരൂപതയേയും പ്രത്യേകിച്ച് അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മാര്‍കം മാക്മഹോനെയും, അനുവാദം തന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ച ഡീക്കന്‍ അനില്‍ ലൂക്കോസിനെയും കൈക്കാരന്മാരായ ഫിലിപ്പ്, ജോയി, സോജന്‍, ജോജോ എന്നിവരെയും നന്ദിയോടെ സ്മരിക്കാം. ഇതോടൊപ്പം ഇതിനായി സഹകരിച്ച പാരീഷ് കൗണ്‍സില്‍ അംഗങ്ങളെയും മിഷനിലെ മറ്റെല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളേയും പ്രത്യേകം നന്ദിയോടെ ഓര്‍ക്കുന്നു. ദൈവം തന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുവാനും ഈ പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാനും ഏവരേയും ക്ഷണിക്കുന്നു.

യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെയും പാരിഷ് സെന്ററിന്റെയും ആശീര്‍വാദം ഈ വരുന്ന സെപ്റ്റംബര്‍ ഇരുപതാം തീയതി യു.കെ യിലെ ലിവര്‍പൂളില്‍ നടക്കുമ്പോള്‍ അത് ദൈവം ക്‌നാനായ ജനതയോട് കാണിക്കുന്ന വലിയ കാരുണ്യത്തിന്റെയും ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ അഭിമാനത്തിന്റെയും ചരിത്രമുഹൂര്‍ത്തമായി മാറും.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ആശീര്‍വാദ ശുശ്രൂഷകളില്‍, ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഷെറിങ്ടണ്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ചിക്കാഗോ സീറോമലബാര്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്‌നാനായക്കാര്‍ക്കുവേണ്ടിയുള്ള കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര എന്നിവരും യു.കെയില്‍ നിന്നും യൂറോപ്പില്‍നിന്നുമുള്ള ക്‌നാനായ വൈദികരും ലിവര്‍പൂള്‍ രൂപതയിലെയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെയും മറ്റ് വൈദികരും സഹകാര്‍മ്മികരാകും. ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാനും ദൈവം പരിശുദ്ധ കത്തോലിക്ക സഭയിലൂടെ ക്‌നാനായ ജനതയ്ക്കു നല്‍കിയ ഈ വലിയ അനുഗ്രഹത്തിനു നന്ദി പറയുവാനും യു.കെ യിലെ പതിനഞ്ചു ക്‌നാനായ മിഷനുകളില്‍ നിന്നും വിശ്വാസി സമൂഹം അന്നേദിവസം ലിവര്‍പൂളില്‍ എത്തിച്ചേരും.

വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ ക്‌നാനായക്കാര്‍ ക്കായി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്ന അതേവര്‍ഷം തന്നെ, 1911 ല്‍ ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ സ്ഥാപിതമായ സെന്റ് എലിസബത്ത് ദൈവാലയമാണ് ലിവര്‍പൂളിലെ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ക്‌നാനായ കാത്തലിക് മിഷന്റെ ഇടവക ദൈവാലയമായി ദൈവം അനുവദിച്ചു നല്‍കിയത് എന്നത് ചരിത്രത്തിലൂടെ ദൈവം ക്‌നാനായ ജനതക്കായി കരുതിവച്ച വലിയ അനുഗ്രഹത്തിന്റെ അടയാളമായി മാറുകയാണ്. കത്തോലിക്ക സഭയോട് ചേര്‍ന്നു ജീവിക്കുന്നതിലൂടെയാണ് ക്‌നാനായ ജനത അനുഗ്രഹിക്കപ്പെടുന്നത് എന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവായിട്ടാണ് ലോകമെമ്പാടുമുള്ള ക്‌നാനായ ജനത ഈ വലിയ അനുഗ്രഹത്തെ കാണുന്നത്.

1911 ല്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 1960 ല്‍ നടത്തുകയും ഇതിന്റെ അള്‍ത്താരയും മറ്റു ഭാഗങ്ങളും കൂടുതല്‍ മനോഹരമാക്കുകയും ചെയ്തു. ഈ ദൈവാലയവും ഇതിനോടനുന്ധിച്ചുള്ള പാരിഷ് സെന്ററും യു. കെ യിലെ ക്‌നാനായ കാത്തലിക് മിഷന്റെ ഭാഗമായി മാറുമ്പോള്‍ അത് യു. കെ യിലെ, പ്രത്യേകിച്ച് ലിവര്‍പൂളിലെ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷനിലെ വിശ്വാസി സമൂഹത്തിന് അവരുടെ കത്തോലിക്ക വിശ്വാസവും ക്‌നാനായ പാരമ്പര്യവും സംരക്ഷിക്കുന്നതിനും അത് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും സഹായകമായി മാറും.

2024 ഏപ്രില്‍ മാസത്തില്‍ അമേരിക്കയില്‍ നിന്നും ഒരു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി യു.കെ യിലെത്തി. യു. കെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികളുടെ രൂപതാ കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായ ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കര, അദ്ദേഹത്തിന്റെ യു.കെ യിലെ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ബഹുമാനപ്പെട്ട സുനിയച്ചനും ഞാനും കൂടി അന്നത്തെ ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മാര്‍കം മാക്ടഹോനെ കണ്ട് നമ്മുടെ ആവശ്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശ്രമങ്ങളുടെയും ചര്‍ച്ചകളുടെയും പ്രാര്‍ത്ഥനകളുടെയും ഫലമായിട്ടാണ് ഇപ്രകാരം ഒരു ദേവാലയം ക്‌നാനായക്കാര്‍ക്കായി അനുവദിച്ചു നല്‍കിയത്.

യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെയും പാരിഷ് സെന്ററിന്റെയും ആശീര്‍വാദം ഈ വരുന്ന സെപ്റ്റംബര്‍ ഇരുപതാം തീയതി യു.കെ യിലെ ലിവര്‍പൂളില്‍ നടക്കുമ്പോള്‍ അത് ദൈവം ക്‌നാനായ ജനതയോട് കാണിക്കുന്ന വലിയ കാരുണ്യത്തിന്റെയും ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ അഭിമാനത്തിന്റെയും ചരിത്രമുഹൂര്‍ത്തമായി മാറും.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ആശീര്‍വാദ ശുശ്രൂഷകളില്‍, ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഷെറിങ്ടണ്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ചിക്കാഗോ സീറോമലബാര്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്‌നാനായക്കാര്‍ക്കുവേണ്ടിയുള്ള കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര എന്നിവരും യു.കെയില്‍ നിന്നും യൂറോപ്പില്‍നിന്നുമുള്ള ക്‌നാനായ വൈദികരും ലിവര്‍പൂള്‍ രൂപതയിലെയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെയും മറ്റ് വൈദികരും സഹകാര്‍മ്മികരാകും. ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാനും ദൈവം പരിശുദ്ധ കത്തോലിക്ക സഭയിലൂടെ ക്‌നാനായ ജനതയ്ക്കു നല്‍കിയ ഈ വലിയ അനുഗ്രഹത്തിനു നന്ദി പറയുവാനും യു.കെ യിലെ പതിനഞ്ചു ക്‌നാനായ മിഷനുകളില്‍ നിന്നും വിശ്വാസി സമൂഹം അന്നേദിവസം ലിവര്‍പൂളില്‍ എത്തിച്ചേരും.

വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ ക്‌നാനായക്കാര്‍ ക്കായി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്ന അതേവര്‍ഷം തന്നെ, 1911 ല്‍ ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ സ്ഥാപിതമായ സെന്റ് എലിസബത്ത് ദൈവാലയമാണ് ലിവര്‍പൂളിലെ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ക്‌നാനായ കാത്തലിക് മിഷന്റെ ഇടവക ദൈവാലയമായി ദൈവം അനുവദിച്ചു നല്‍കിയത് എന്നത് ചരിത്രത്തിലൂടെ ദൈവം ക്‌നാനായ ജനതക്കായി കരുതിവച്ച വലിയ അനുഗ്രഹത്തിന്റെ അടയാളമായി മാറുകയാണ്. കത്തോലിക്ക സഭയോട് ചേര്‍ന്നു ജീവിക്കുന്നതിലൂടെയാണ് ക്‌നാനായ ജനത അനുഗ്രഹിക്കപ്പെടുന്നത് എന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവായിട്ടാണ് ലോകമെമ്പാടുമുള്ള ക്‌നാനായ ജനത ഈ വലിയ അനുഗ്രഹത്തെ കാണുന്നത്.

1911 ല്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 1960 ല്‍ നടത്തുകയും ഇതിന്റെ അള്‍ത്താരയും മറ്റു ഭാഗങ്ങളും കൂടുതല്‍ മനോഹരമാക്കുകയും ചെയ്തു. ഈ ദൈവാലയവും ഇതിനോടനുന്ധിച്ചുള്ള പാരിഷ് സെന്ററും യു. കെ യിലെ ക്‌നാനായ കാത്തലിക് മിഷന്റെ ഭാഗമായി മാറുമ്പോള്‍ അത് യു. കെ യിലെ, പ്രത്യേകിച്ച് ലിവര്‍പൂളിലെ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷനിലെ വിശ്വാസി സമൂഹത്തിന് അവരുടെ കത്തോലിക്ക വിശ്വാസവും ക്‌നാനായ പാരമ്പര്യവും സംരക്ഷിക്കുന്നതിനും അത് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും സഹായകമായി മാറും.

2024 ഏപ്രില്‍ മാസത്തില്‍ അമേരിക്കയില്‍ നിന്നും ഒരു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി യു.കെ യിലെത്തി. യു. കെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികളുടെ രൂപതാ കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായ ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കര, അദ്ദേഹത്തിന്റെ യു.കെ യിലെ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ബഹുമാനപ്പെട്ട സുനിയച്ചനും ഞാനും കൂടി അന്നത്തെ ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മാര്‍കം മാക്ടഹോനെ കണ്ട് നമ്മുടെ ആവശ്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശ്രമങ്ങളുടെയും ചര്‍ച്ചകളുടെയും പ്രാര്‍ത്ഥനകളുടെയും ഫലമായിട്ടാണ് ഇപ്രകാരം ഒരു ദേവാലയം ക്‌നാനായക്കാര്‍ക്കായി അനുവദിച്ചു നല്‍കിയത്.

വാഴ്‌വ് 2025 ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി

“വീട് ഒരുക്കാം വാഴ് വ്”. ഊർജ്ജസ്വലതയോടെ ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റി . 2025 ലെ വാഴ് വ് ൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് കേരളത്തിൽ നിർധനരായ മിനിമം ഒരു ക്നാനായ കത്തോലിക്ക കുടുംബത്തിന് ഭവനം നിർമ്മിച്ച നൽകുക എന്നുള്ളത്. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കഴിഞ്ഞവർഷം ഫാമിലി ടിക്കറ്റിന് 15 പൗണ്ട് എന്നതിന് പകരം ഒരു ഫാമിലിക്ക് 20 പൗണ്ട് നിശ്ചയിച്ചത്. വാഴ് വ്” ൽ പങ്കെടുക്കുക വഴി ഭവന നിർമ്മാണത്തിനും ഓരോ കുടുംബവും നേർസാക്ഷി ആകുകയാണ്. മുൻ വർഷങ്ങളിലെ പോലെ കൃത്യവും വ്യക്തവുമായ പദ്ധതികളാണ് രജിസ്ട്രേഷൻ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ, എബി നെടുവാമ്പുഴ, റെമി പഴയിടം എന്നിവർ കൺവീനർമാർ ആയിട്ടുള്ള ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മറ്റിയിൽ അനു പുല്ലു കാട്ട്, ബെന്നി മാവേലിൽ, കിഷോർ ചെല മല, മാത്യു വില്ലൂത്തറ , സജി മന്നാട്ടുപറമ്പിൽ, ബെന്നി കോണത്തുവാലയിൽ, സജീവ് ചെമ്പകശ്ശേരിയിൽ, ജോസ് മുളവേലി പുറത്ത്, സിറിയക് മാന്താറ്റിൽ, ബെന്നി വേങ്ങേചേരിൽ , പ്രിൻസ് ഏലംതാനത്ത്, ഷിൻസൺ കവുങ്ങും പാറയിൽ, ജോസ് മുഖച്ചിറ, സജിൻ കൈതവേലിൽ, ബേബി ജോസഫ്, ഡെന്നി സ്റ്റീഫൻ എന്നിവർ പ്രവർത്തിക്കുന്നു. ഫാമിലി ടിക്കറ്റ് കൂടാതെ ഗോൾഡൻ, സിൽവർ ടിക്കറ്റുകളും ലഭ്യമാണ്.

 വാഴ്‌വ് 2025 പ്രോഗ്രാം കമ്മറ്റി

യുകെ ക്നാനായ കത്തോലിക്കാ മിഷൻ നടത്തുന്ന വാർഷിക കുടുംബ സംഗമം ‘വാഴ്‌വ് 2025’ ൻ്റെ വിജയത്തിന് വേണ്ടി വിവിധ കമ്മറ്റികളുടെ സമഗ്രമായ ഏകോപനമാണ് നടക്കുന്നത്. വാഴ്‌വ് 2025 ൻ്റെ കുടുംബ സംഗമദിനം ആസ്വാദ്യകരമാക്കുന്നതിന് വേണ്ട കലാപരിപാടികളുടേയും പൊതുസമ്മേളനത്തിൻ്റേയും ഒക്കെ കൃമീകരണങ്ങൾ നടത്തുന്നത് പ്രോഗ്രാം കമ്മറ്റിയാണ്. പ്രതിഭാധനരായ പന്ത്രണ്ടുപേരടങ്ങുന്ന കമ്മറ്റിയാണ് ഇത്തവണ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്. മുൻ വർഷങ്ങളിൽ വാഴ്‌വിൻ്റെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ച നേതൃ നിരയാണ് പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ഈ വർഷവും വാഴ്‌വ് യുകെയിലെ ക്നാനായക്കാർക്ക് അവിസ്മരണീയമായ ആഘോഷമാക്കി മാറ്റുന്നതിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. വളരെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ യുകെയിലെ പ്രഗത്ഭരായ ഗായകർ അണിനിരക്കുന്ന സംഗീത സദസ്സ് ‘ക്നാനായ സിംഫണിമേളം’ ഇക്കുറി ഏറെ പുതുമകളോടെ അരങ്ങേറും, പതിനഞ്ചു ക്നാനായ മിഷനുകളിലെ കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാസന്ധ്യ വാഴ്‌വിൻ്റെ അരങ്ങ് ഉണർത്തും. സമുദായ ആചാരങ്ങളുടെയും, ക്രൈസ്തവ വിശ്വാസത്തിൻ്റെയും അനുഷ്ഠാനങ്ങളുടേയും, സാമൂഹിക മൂല്യങ്ങളുടെയും അന്തസ്സത്ത ഉൾക്കൊള്ളുന്ന കലാരൂപങ്ങൾ വേദിയിലെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് കലാ- സാംസ്കാരിക രംഗങ്ങളിൽ തങ്ങളുടെ മികവുതെളിയിച്ചിട്ടള്ള പ്രോഗ്രാം കമ്മറ്റി അംഗങ്ങൾ നടത്തി വരുന്നത് . ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ഫാ. ജിൻസ് കണ്ടക്കാട്ട്, ഷാജി ചരമേൽ, ഷെറി ബേബി, ബിന്ദു ജോം മാക്കീൽ, സോജൻ തോമസ്, ലിറ്റി ജിജോ, അനിൽ മംഗലത്ത്, ബീനാ ബെന്നി ഓണശ്ശേരിൽ, സലീനാ സജീവ്, ജോമോൾ സന്തോഷ്, ജെൻസി ജിനീഷ് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഈ വർഷം വാഴ്‌വിൻ്റെ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറും,ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമച്ചനാട് ജോയിൻ്റ് കൺവീനറുമായുള്ള കോർ കമ്മറ്റിയാണ് വാഴ്‌വിന് നേതൃത്വം കൊടുക്കുന്നത്.

ബ്രിസ്റ്റോൾ സെന്റ്. ജോർജ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ ‘വാഴ്‌വ് – 2025’ ന്റെ എൻട്രി പാസ്സ് വിതരണോൽഘാടനം നടത്തി.

ബ്രിസ്റ്റോൾ: 2025 October 4 ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം ‘വാഴ്‌വ് 2025’-ന്റെ ആദ്യ എൻട്രി പാസ്സ്, മിഷൻ കോർഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ നിരവധി കുടുംബങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കൈക്കാരൻമാർ, പാരീഷ് കൗൺസിൽ, അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ത്രീ കൗണ്ടി മിഷനിൽ ഫാ ഷാജി മുകളേൽ അച്ചന് സ്നേഹാദരങ്ങൾ നൽകി .

കേരളത്തിൽ നിന്ന് ഹൃസ്വ സന്ദർശനത്തിനായി യു കെ യിൽ വന്ന ഫാ ഷാജി മുകളേൽ അച്ചന് ത്രീ കൗണ്ടി ഹോളി കിങ്‌സ് പ്രോപോസ്ഡ് മിഷനിൽ സ്നേഹാദരങ്ങൾ നൽകി സ്വീകരിച്ചു .

മണക്കാട് , വടക്കുംമുറി ഇടവകയിൽ സേവനം ചെയ്യുന്ന അച്ഛൻ ഒരു മാസത്തെ യൂ കെ സന്ദർശനത്തിനായാണ് എത്തിയത്‌ . ഓഗസ്റ്റ് 24 ഞായറാഴ്ച്ച ഉച്ച കഴിഞ് മിഷൻ അംഗങ്ങൾക്കായ് ദിവ്യ ബലി അർപ്പിച്ചു വചന സന്ദേശം നൽകി .

ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ സഹാനുഭൂതിയുടെയും പരസ്നേഹത്തിന്റെയും ഉദാത്ത സന്ദേശം നൽകുകയും , ഓരോ വ്യക്തികൾക്കും വ്യത്യസ്തങ്ങളായ കഴിവുകൾ ആണ് നല്കപ്പെട്ടിരിക്കുന്നതു എന്നും ആ കഴിവുകൾ മറ്റുള്ളവരുടെ നന്മ്മക്കായ് വിനിയോഗിക്കുന്നതിലൂടെയാണ് ക്രിസ്തീയത ധന്യമാകുന്നത് എന്ന് വചന സന്ദേശത്തിൽ അച്ചൻ ഓർമ്മിപ്പിച്ചു .

ദിവ്യ ബലിക്കുശേഷം മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിൽ കൈക്കാരൻ ജോസ് വാടകരപറമ്പിൽ മിഷൻ അംഗങ്ങളുടെ സ്നേഹോപഹാരം നൽകി .

ഐക്യത്തിൽ ശക്തരാകാം പ്രത്യാശയിൽ ഒത്തുചേരാം ESPERANZA 2025

ഐക്യത്തിൽ ശക്തരാകാം , പ്രത്യാശയിൽ ഒത്തുചേരാം

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനും ക്രൈസ്റ്റ് ദി കിംഗ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന കുടുംബ കൂട്ടായ്മ

E S P E R A N Z A

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു ‌ മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ മുതൽ രാത്രി വരെ നീളുന്ന ഏകദിന ശിൽപ്പശാല

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു ‌ മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ മുതൽ രാത്രി വരെ നീളുന്ന ഏകദിന ശിൽപ്പശാല. വിശുദ്ധ കുർബാന, ക്നാനായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന സമുദായ ബോധവൽക്കരണ ക്ലാസുകൾ, മാതാ പിതാക്കന്മാർക്കുള്ള ക്ലാസുകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികൾ, വിവിധങ്ങളായ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള ഒരു ഏകദിന സ്നേഹ കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു

Venue– Our Lady of Lourdes Church

Kingswinford, Dudley, DY6 9JG

വീട് ഒരുക്കാം വാഴ്‌വിലൂടെ… വിവിധ കമ്മറ്റികൾ സുസജ്ജം

ഈ വർഷം ഒക്ടോബർ നാലിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാഴ്‌വ് 25 ന് നിരവധി പ്രത്യേകതകൾ ഉണ്ട്.

ഏറ്റവും പരമപ്രധാനമായ പ്രത്യേകത കേരളത്തിൽ നിർദ്ധരായ ഒരു ക്നാനായ കത്തോലിക്ക കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകുന്നു എന്നതാണ്.

ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊർജ്ജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകർഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്‌വില്‍

പങ്കെടുക്കുന്നവരുടെ മനം കുളിർപ്പിക്കും.

യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകൾ വിതറുമ്പോൾ വാഴ്‌വ് 2025 ൻ്റെ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മറ്റികൾ സുസജ്ജമായി പ്രവർത്തിക്കുന്നു.

എല്ലാ കമ്മിറ്റികളെയും ഏകോപിപ്പിക്കുന്ന കോർ കമ്മിറ്റിയെയാണ് ഈ ലക്കത്തിൽ തെക്കൻ ടൈംസ് പരിചയപ്പെടുത്തുന്നത്.

ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാൻ ആയിട്ടുള്ള കോർ കമ്മറ്റിയിൽ അഭിലാഷ് മൈലപറമ്പിൽ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ, എന്നിവർ കൺവീനർമാരായും സജി രാമചനാട്ട് ജോയിൻറ് കൺവീനറായും കോർ കമ്മിറ്റിയിൽ സജീവമായി പ്രവർത്തിക്കുന്നു.

എല്ലാ കമ്മിറ്റികളെയും ഏകവും ഏകോപിപ്പിച്ച് വാഴ്‌വിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർ കമ്മറ്റിയിലെ അംഗങ്ങൾ ദൈവത്തില്‍ ആശ്രയിച്ച് വാഴ്‌വിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കൂദാശ നിഷേധ വ്യാജ പ്രചാരണം; സത്യാവസ്ഥ തിരിച്ചറിയുക: മീഡിയ കമ്മീഷൻ.

വിവാഹ കൂദാശ നിഷേധം എന്ന വ്യാജ പ്രചരണത്തിൽ ക്നാനായ കത്തോലിക്ക വിശ്വാസികൾ നിജസ്ഥിതി മനസ്സിലാക്കണമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണത്തിൽ വിശ്വസിക്കരുതെന്നും ക്നാനായ കത്തോലിക്ക മിഷൻസ് യുകെ മീഡിയ കമ്മീഷൻ പ്രസ്താവന വഴി അറിയിച്ചു.

കത്തോലിക്കാ സഭ ദൈവിക നിയമത്തിന്റെയും കാനൻ നിയമത്തിന്റെയും ഓരോ രാജ്യത്തിൻറെയും നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. യു കെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ആക്ട് 2018 പ്രകാരമാണ് യുകെയിലെ ഓരോ കത്തോലിക്ക രൂപതയും പ്രവർത്തിക്കുന്നത്. രാജ്യത്തിൻറെ നിയമം അനുസരിച്ച് യുകെയിൽ പ്രവർത്തിക്കുന്ന ഓരോ ഇടവകകൾക്കും അതാത് രൂപത തയ്യാറാക്കിയ കൺസന്റ് രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. ഇങ്ങനെ ഫോം പൂരിപ്പിച്ച് നൽകിയവരുടെ കൂദാശ സ്വീകരണങ്ങൾക്ക് ഒരു നിഷേധവും നടത്തിയിട്ടില്ല. യുകെയിൽ ക്നാനായ കാത്തലിക് മിഷൻസ് ഇടവകകളിൽ ഫോം പൂരിപ്പിച്ചു നൽകുന്നവർക്ക് തങ്ങളുടെ മാതൃ ഇടവകാംഗത്വം നഷ്ടപ്പെടുകയില്ല എന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് 2023 ജൂലൈ 20 പ്രസിദ്ധീകരിച്ച സർക്കുലർ നമ്പർ 302 കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

പൗരസ്ത്യ സഭയിലെ അംഗങ്ങൾ അവരുടെ സ്വയാധികാര സഭയിൽ നിന്നും കൂദാശകൾ സ്വീകരിക്കണമെന്ന് പൗരസ്ത്യ സഭയുടെ കാര്യാലയത്തിൽ നിന്ന് യുകെയിലെ ലാറ്റിൻ രൂപതകളിലേക്ക് 2024 നവംബർ 22ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സീറോ മലബാർ രൂപത യുകെയിൽ വരുന്നതിനുമുമ്പ് ആത്മീയ ആവശ്യങ്ങൾക്ക് ലാറ്റിൻ പള്ളികളിൽ നിന്നും സേവനം ലഭ്യമാകുമായിരുന്നു. നമ്മുടെ പൗരസ്ത്യ സഭ വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് കൂദാശകൾ ലാറ്റിൻ ദേവാലയങ്ങളിൽ നിന്നും സ്വീകരിക്കുന്നത് പൗരസ്ത്യ സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമാണ്.

വളരെ സജീവമായി ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുമ്പോൾ അതിനെതിരെ ചില തല്പരകക്ഷികൾ നടത്തുന്ന വ്യാജ പ്രചാരണത്തിൽ ആരും വിശ്വസിക്കരുത്. കൂടാതെ ഏതെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കിൽ അതാത് മിഷനുകളിലെ വൈദികരുമായി ബന്ധപ്പെടുകയാണെങ്കിൽ നിജസ്ഥിതി ബോധ്യമാകും. കത്തോലിക്കാ സഭക്കെതിരെ പ്രവർത്തിക്കുന്ന നിഗൂഢ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത വിശ്വാസികൾക്ക് ഉണ്ടാകണം. വിശ്വാസ ജീവിതത്തെയും വിശ്വാസ ജീവിതത്തിൽ അധിഷ്ഠിതമായ നമ്മുടെ ക്നാനായ പാരമ്പര്യങ്ങളെയും തച്ചുടച്ച് ഈ തലമുറയെയും വരും തലമുറയെയും വിശ്വാസ ജീവിതത്തിൽ നിന്നും, ക്നാനായ പാരമ്പര്യ ജീവിത രീതികളിൽ നിന്നും അകറ്റുവാനുള്ള ശ്രമങ്ങളെ വിവേചിച്ചറിഞ്ഞ് ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികളും പ്രവർത്തിക്കണം.

യുകെയിലും നാട്ടിലുമായി ഏകദേശം 250ലധികം ക്നാനായ കത്തോലിക്ക യുവതി യുവാക്കളാണ് ഈ വർഷം വിവാഹിതരാകുന്നത്. ഇവരെല്ലാം രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങൾ അനുസരിച്ച് വേണ്ടുന്നതായ ഫോമുകൾ പൂരിപ്പിച്ച് നൽകി ദൈവീക നിയമത്തിന്റെയും രാജ്യ നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൂദാശകൾ സ്വീകരിക്കുന്നു.

കൂദാശ സ്വീകരണ സംബന്ധമായ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അതാത് മിഷൻ വികാരിമാരുമായി ബന്ധപ്പെടേണ്ടതാണ്.